അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ കല്കി പുരാണത്തില്‍, ഭഗവാന് ശിവന് പാര്‍വതി ദേവിയോട് ഭഗവാന് വിഷ്ണു തന്നെയായ കല്‍കിയുടെ പൂര്വ്വാവതാരങ്ങളെക്കുറിച്ച് വിശദമായി അറിയിച്ചിട്ടുണ്ട്. മൂലസംസ്കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദിതമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.
കല്‍കിയെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് സര്‍വ്വാധികാരി പരമഗുരു ശിവദേവന് അറിയിച്ചു: നമ്മുടെ പരിപൂര്‍ണ്ണ അനുഗ്രഹമുള്ള കല്കി നമ്മേയും പാര്‍വതിയേയും സാക്ഷാത്ക്കരിച്ചു [ആദിതമിഴ് ശ്ലോകം: ഉമയവളും എന്തനയും അറിന്തവന് നീ (1):6:4. അറിന്തവനേ പരിപൂരണ ആശിയുണ്ട് (1):7:1.]
കല്‍കിയെക്കുറിച്ച് സര്‍വ്വാധികാരി പരമഗുരു ശിവദേവന് പാര്‍വ്വതി ദേവിയോട് വിശദീകരിയ്ക്കുന്നതിനിടെ “അറിന്തവന് നീ” എന്ന് നേരിട്ട് അറിയിയ്ക്കുകയാണ്, ലൈവ് ന്യൂസ് പോലെ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇക്കാലത്ത് അവതരിയ്ക്കുന്ന കല്‍കിയോട് നേരിട്ട് അറിയിയ്ക്കുകയാണ് ശിവദേവന്. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതിന്‍പ്രകാരം മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്ന മുന്നറിയിപ്പുകൂടിയായിത്തീരുന്നു ശിവദേവന്റെ ആജ്ഞ.
വിവേകാനന്ദന് പുനര്‍ജനിച്ചിട്ടുണ്ടോ? എവിടെ? ദൗത്യം എന്ത്? ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഈ ചോദ്യത്തിന് വളരെയേറെ പ്രസക്തിയുണ്ട്.
1863 ജനുവരി 12ന് ഭൂജാതനായി, ഇഹലോകത്തില്‍ സനാതന ധര്‍മ്മത്തിന്റെ മാഹാത്മ്യത്തെ സംസ്ക്കാരത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തിച്ച്, 1902 ജൂലായ് 4ന് സമാധിയായ സ്വാമി വിവേകാനന്ദന് ഇപ്പോള്‍ ഈ കാലയളവില്‍ ശ്രീലങ്കയില്‍ പുനര്‍ജനിച്ചുവെന്ന സത്യസായി ബാബയുടെ തെറ്റായ ‘പ്രവചന’വും, യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ വിവേകാനന്ദന് കല്കിയായി പുനര്‍ജ്ജനിച്ച് പ്രവര്ത്തിച്ചുകൊണ്ടിരിക്കുുന്നുവെന്ന ശിവദേവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണം കൃത്യമായി എഴുതിവെച്ച പുരാതന നാഡിതാളിയോലകളിലെ ആദിതമിഴ് ഭാഷയിലുള്ള സുപ്രധാന ശ്ലോകങ്ങളും അതിന്റെ മലയാള ഗദ്യവിവര്‍ത്തനവും പരിശോധിയ്ക്കുകയാണ് ഈ ലേഖനത്തില്‍.
സത്യസായി ബാബയുമായി 30 വര്‍ഷക്കാലത്തെ അനുഭവപരിചയമുള്ള പത്രപ്രവര്ത്തകന് ഹൊവാര്‍ഡ് മര്‍ഫറ്റ് (Howard Murphet) എഴുതി അമേരിക്കയിലെ ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് ആന്‍ഡ് ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്” (Sai Inner Views and Insights. Overseas Edition. ISBN L-887906-00-2) എന്ന പുസ്തകത്തിലെ (ചിത്രം:1) വിവേകാനന്ദന്റെ പുനര്ജന്മം (Rebirth of Vivekananda) എന്ന പത്താമത്തെ അദ്ധ്യായത്തിലാണ് ഇപ്പോള്‍ വിവേകാനന്ദന് ശ്രീലങ്കയില്‍ പുനര്ജനിച്ചിട്ടുണ്ടെന്ന സത്യസായിബാബയുടെ അസത്യ ‘പ്രവചനം’.
അമേരിക്കയിലെ ലീലാ പ്രസ്സ് 1996ല്‍ പ്രസിദ്ധീകരിച്ച ഹൊവാര്‍ഡ് മര്‍ഫറ്റിന്റെ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്” (Rs.200/- $12) എന്ന പുസ്തകം, പിന്നീട്, 2009ല്‍ പുട്ടപര്‍ത്തിയിലെ സത്യസായി സാധനാ ട്രസ്റ്റ് പബ്ലിക്കേഷന്‍സ് ഡിവിഷന് ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്” (Rs.30/-. ISBN 978-81-7208-673-2) എന്ന അതേ പേരില്‍ തന്നെ (ചിത്രം:6) എന്നാല്‍, അമേരിക്കയിലെ ലീലാ പ്രസ്സിന്റെ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്”ലെ ”വിവേകാനന്ദന്റെ പുനര്ജന്മം” (Rebirth of Vivekananda) എന്ന പത്താമത്തെ അദ്ധ്യായം (ചിത്രം:2) ഒഴിവാക്കി പ്രസിദ്ധീകരിച്ചു. കൂടാതെ, അമേരിക്കയിലെ ലീലാ പ്രസ്സിന്റെ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്”ലെ 39-ാമത്തെ പേജിലെ ആറാമത്തെ അദ്ധ്യായമായ “He Has Come Again” ലെ മൂന്നാമത്തെ ഖണ്ഡികയില്‍ സത്യസായി ബാബ 1987ല്‍ ശ്രീലങ്കക്കാരനായ നളിന്‍ സെഡേരയാണ് സ്വാമി വിവേകാനന്ദന്റെ പുനര്ജന്മമെന്ന് ഭാഗവും (“During an interview in 1987, Sai Baba revealed to Nalin Sedera, a young Sri Lankan man, that he was, in fact, Vivekananda reborn.”) (ചിത്രം:8), 40-ാമത്തെ പേജിലെ ആറാമത്തെ അദ്ധ്യായമായ “He Has Come Again” ലെ രണ്ടാമത്തെ ഖണ്ഡികയിലെ ”ആ ദിവസം മന്ദിറിന് പുറത്തുള്ള ഭക്തര്‍ക്ക് വര്‍ദ്ധിച്ച താല്‍പ്പര്യത്തോടെ അത്ഭുതാവഹമായ ആവേശമുയര്‍ത്തിയ രണ്ട് കാര്യങ്ങളുണ്ടായിരുന്നു. നളിന്‍ സെഡേരയായിരുന്നു വിവേകാനന്ദന് എന്ന് കേട്ടവര്‍ നളിന്‍ സെഡേരയെ പിന്തുടര്ന്നു.” (“Two things stirred the interest and excitement of the crowds outside the mandir that day. They heard that Nalin Sedera was Vivekananda and many followed him.”) (ചിത്രം:9) എന്നീ വരികളും ഉള്‍പ്പെടുന്ന സത്യസായി ബാബയുടെ അസത്യ ‘പ്രവചനം’മാത്രം ഒഴിവാക്കിയാണ് സത്യസായി സാധനാ ട്രസ്റ്റ് ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്” പ്രസിദ്ധീകരിച്ചത്. വിവേകാനന്ദന്റെ പുനര്ജന്മം ശ്രീലങ്കക്കാരനായ നളിന്‍ സെഡേരയാണെന്ന സത്യസായി ബാബയുടെ സ്വന്തം ‘പ്രവചനം’മാത്രം ഒഴിവാക്കി പ്രസിദ്ധീകരിച്ച -സ്വയം കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചതുപോലെയുള്ള- ഹീനമായ രക്ഷപ്പെടല്‍ തന്ത്രവും ഈ ലേഖനം അനാവരണം ചെയ്യുന്നു.
2009ല്‍ സത്യസായിബാബ ജീവിച്ചിരിപ്പുണ്ട്. സത്യസായിബാബയുടെ തീരുമാനം മാത്രമേ ആ പ്രസ്ഥാനത്തില്‍ നടപ്പില്‍ വരുത്താറുമുള്ളൂ. സത്യസായിബാബ അറിയാതെ വിവേകാനന്ദന്റെ പുനര്ജമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സുപ്രധാന ‘പ്രവചനം’ ഒഴിവാക്കി പ്രസിദ്ധീകരിക്കുവാന്‍ മാത്രം അധികാരവും ധൈര്യവുമുള്ള ആരെങ്കിലും സത്യസായി പ്ര സ്ഥാനത്തിലുണ്ടോ? സത്യസായി ബാബ അറിയാതെ മറ്റാരെങ്കിലും ഇങ്ങനെ ചെയ്തിരുന്നുവെങ്കില്‍, പ്രസിദ്ധീകരിച്ചതിനുശേഷം എത്രയും പെട്ടന്ന് തന്നെ ലോകത്തോട് ഈ ‘മറവി’ യുടെ കാരണക്കാരെക്കുറിച്ച് അറിയിക്കുകയും ‘വിട്ടുപോയ’ ഭാഗവുംകൂടി ഉള്‍പ്പെടുത്തി പുന:പ്രസിദ്ധീകരിച്ച് സംഭവിച്ച പിഴവില്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം പറയുമായിരുിന്നില്ലേ?
96 വയസ്സില്‍ ആരോഗ്യവാനായി സമാധിയാവും എന്ന സ്വന്തം ആയുസ്സ് സംബന്ധിച്ച സത്യസായി ബാബയുടെ ‘പ്രവചനം’ 84 വയസ്സ് 5 മാസം 1 ദിവസം പ്രായമായപ്പോള്‍ രോഗാതുരനായി മരിച്ചതിനാല്‍ അസത്യമായിത്തീര്ന്നതും (തുടര്‍ന്ന്, ചാന്ദ്രവര്‍ഷ കണക്കെന്ന നാടകം അരങ്ങേറിയെങ്കിലും), യഥാര്‍ത്ഥത്തില്‍ ഭാരതീയ ജ്യോതിഷവും അംഗീകൃത ലോക വര്‍ഷ-മാസ-ദിവസ സമയക്രമവും അടിസ്ഥാനപ്പെടുത്തി ഒരു വ്യക്തിയുടെ പ്രായം നിര്‍ണ്ണയിക്കേണ്ടത് എങ്ങനെയെന്ന വസ്തുതയും ഈ ലേഖനത്തിലെ പ്രാധാന്യമര്‍ഹിക്കുന്ന ഭാഗമാകുന്നു.
സത്യനാരായണ രാജു അഥവാ സത്യസായി ബാബ എന്ന വ്യക്തിയെ നിന്ദിക്കുവാന്‍ ഈ ലേഖനത്താല്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, വസ്തുതകള്‍ അറിയണം.
കുറിപ്പ്: ലീലാപ്രസ്സിന്റെ സായി ഇര്വ്യൂസ് & ഇന്‍സൈറ്റ്സ്….ല്‍ 96 വയസ്സാകുന്നത് 2021 ആണെന്ന് കൊടുത്തിരിക്കുുന്നു. യഥാര്‍ത്ഥത്തില്‍ 2022 ആകണം (1926-2022) 96 വയസ്സിന്. അച്ചടിപിശകായിരിക്കാം.
ശിവദേവന് അറിയിച്ചു: വിവേകാനന്ദന് കല്കിയായി പുനരവതരിച്ചു -അഗസ്ത്യ മഹര്‍ഷി എഴുതിയത്
പിന്നീട് (സംരക്ഷണാധികാരി) വിഷ്ണുദേവന് വിവേകാനന്ദനായി അവതരിച്ച് ധാര്‍മ്മികപ്രബുദ്ധതയ്ക്കായി ഈശ്വര സേവ ചെയ്തുകൊണ്ടിരിക്കേ അക്കാലത്ത് നാം തിരിച്ചുവിളിച്ചു. അതിനുശേഷം വീണ്ടും ഇക്കാലത്ത് നമ്മുടെ അനുവാദപ്രകാരം കല്കിയായി അവതരിച്ചു. ശിവദേവന് അറിയിച്ചു.
യഥാര്‍ത്ഥത്തില്‍ വിവേകാനന്ദന് പുനര്‍ജനിച്ച് ഇന്ത്യയില്‍ ഇപ്പോള്‍ കല്കി എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി പുരാതന നാഡിതാളിയോലകളില് എഴുതിവെച്ചിട്ടുണ്ട്. കൃത്യമായി ജനനതിയ്യതിയും പൂര്വ്വാവതാരവിവരണങ്ങളും സഹിതം പുരാതന കാലത്ത് സര്‍വ്വാധികാരി പരമഗുരു ശിവദേവന് പാര്‍വ്വതി ദേവിയോട് അറിയിച്ചത് ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും സംസ്കൃതത്തില്‍ താളിയോലകളില്‍ എഴുതിവെച്ചതിനെ, പിന്നീട് തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമന് പണ്ഡിതരുടെ സഹായത്തോടെ നാഡിതാളിയോലകള് എന്ന പേരില്‍ ആദി തമിഴ് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്ത് തമിഴ്നാട്ടിലെ വൈത്തീശ്വരന്‍കോവില്‍ എന്ന സ്ഥലത്ത് സൂക്ഷിച്ചുവെച്ചതില്നിന്നുമുള്ള സുപ്രധാന ശ്ലോകങ്ങളും മലയാള ഗദ്യപരിഭാഷയും ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വന്തം ആയുസ്സ് : സത്യസായി ബാബയുടെ അസത്യ ‘പ്രവചനം’
1926 നവംബര്‍ 23ന് ജനിച്ച സത്യനാരായണ രാജു എന്ന സത്യസായി ബാബ ഏതാണ്ട് 2005 മുതല്‍ രോഗബാധിതനായി വീല്‍ചെയറിലായിരുന്നു. പിന്നീട്, രോഗം മൂര്‍ച്ഛിച്ച് 2011 ഏപ്രിലില്‍ ഏതാണ്ട് ഒരു മാസത്തോളം ആശുപത്രിയില്‍ അത്യാസ നിലയിലായിരുന്ന സത്യസായി ബാബ 2011 ഏപ്രില്‍ 24ന് അന്തരിച്ചു.
ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയത്തിന്റേയും സത്യസായി പ്രസ്ഥാനങ്ങളുടേയും സ്ഥാപകനായ സത്യസായി ബാബ 14-ാമത്തെ വയസ്സില്‍ താന്‍ ഷിര്‍ദ്ദിയിലെ സായിബാബയുടെ പുനര്‍ജ്ജന്മമാണെന്ന് അറിയിച്ചുകൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ആശുപത്രി, വിദ്യാഭ്യാസം തുടങ്ങിയ നിരവധി മേഖലകളില്‍ സത്യസായി ബാബ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
2021ല്‍ അഥവാ തന്റെ 96-ാമത്തെ വയസ്സില്‍ സമാധിയായി പിന്നീട് പ്രേമസായി എന്ന പേരില്‍ പുനര്ജ്ജനിക്കുമെന്നായിരുന്നു സത്യസായി ബാബ പ്രവചിച്ചിരുന്നത്. 96 വയസ്സ്വരേയ്ക്കുമുള്ള ജീവിതകാലയളവില്‍ യാതൊരു കാരണവശാലും ജരാനരകളും രോഗങ്ങളും തന്നെ ബാധിക്കില്ലെന്നായിരുന്നു സത്യസായി ബാബ അവകാശപ്പെട്ടിരുന്നത്.
അംഗീകൃത ലോക വര്‍ഷ-പ്രായ നിര്‍ണ്ണയ ക്രമവും ഭാരതീയ ശാസ്ത്രവും
ലോകത്തില്‍ പ്രചാരമുള്ളതും ശാസ്ത്രീയമായി സ്വീകരിക്കപ്പെട്ടതുമായ വര്‍ഷം, മാസം, ആഴ്ച, ദിവസം, മണിക്കൂര്‍, മിനിറ്റ്, സെക്കന്റ് മുതലായവ നിര്‍ണ്ണയിക്കുന്നതിനുള്ള ഗണിതവും കാലങ്ങളായി ഭാരതത്തില്‍ നിലവിലുള്ള ജ്യോതിഷശാസ്ത്രവും താഴെ കൊടുക്കുന്നു.
ഒരു പ്രാണകാല സമയം= നാല് സക്കന്റ്.
(അരോഗദൃഢഗാത്രനായ ഒരു വ്യക്തിയുടെ ഒരു നേരത്തെ ശ്വാസോച്ഛാസത്തിന്റെ സമയം)
ആറ് പ്രാണകാല സമയം= ഇരുപത്തിനാല് സെക്കന്റ്.
രണ്ടര വിനാഴിക അഥവാ അറുപത് സെക്കന്റ്= ഒരു മിനിറ്റ്.
(8 നൊടി= ഒരു മാത്ര. 4 മാത്ര= ഒരു ഗണികം. 40 ഗണികം= ഒരു വിയര്‍പ്പ്. 6 വിയര്‍പ്പ്= ഒരു വിനാഴിക)
അറുപത് വിനാഴിക അഥവാ ഒരു നാഴിക = ഇരുപത്തിനാല് മിനിറ്റ്.
ഏഴര നാഴിക അഥവാ ഒരു യാമം = 3 മണിക്കൂര്‍.
അറുപത് നാഴിക അഥവാ ഇരുപത്തിനാല് മണിക്കൂര്‍ = ഒരു ദിവസം.
ഏഴ് ദിവസം = ഒരു ആഴ്ച.
പതിനഞ്ച് ദിവസം = ഒരു പക്ഷം.
രണ്ട് പക്ഷം അഥവാ 30 ദിവസം = ഒരു മാസം.
ഒരു ഋതു അഥവാ 60 ദിവസം = രണ്ട് മാസം.
ആറ് ഋതു = 365 ദിവസം 15 നാഴിക 22 വിനാഴിക.
365 ദിവസം 15 നാഴിക 22 വിനാഴിക (365¼)= 1 വര്‍ഷം.
ഇതാകുന്നു വര്‍ഷം, മാസം, ആഴ്ച, ദിവസം, മണിക്കൂര്‍, മിനിറ്റ്, സെക്കന്റ് മുതലായവ നിര്‍ണ്ണയിക്കുന്നതിനുള്ള സ്വീകാര്യമായ ഗണിതം.
ഇതിന്റെ ശാസ്ത്രം വളരെ ലളിതമാണ്. ഭൂമിയ്ക്ക് ഒരു പ്രാവശ്യം സ്വയം ഭ്രമണം ചെയ്യുന്നതിന് ആവശ്യമായ 24 മണിക്കൂറിനെ ഒരു ദിവസമായും, ഭൂമി സൂര്യനെ ഒരു പ്രാവശ്യം ചുറ്റി പ്രദക്ഷിണം ചെയ്യുന്നതിന് ആവശ്യമായ 365¼ ദിവസത്തെ ഒരു വര്‍ഷമായും കണക്കാക്കുന്നു.
സത്യസായി ബാബയുടെ പ്രായം: 84 വയസ്സ് 5 മാസം 1 ദിവസം.
വിശ്വാസം ശാസ്ത്രവുമായി യോജിക്കുമ്പോള്‍ സ്വീകാര്യമാകും. നമ്മുടെ മഹത്തായ ജ്യോതിഷം നിലനില്‍ക്കുന്നത് ഈ അടിസ്ഥാന ശാസ്ത്രത്തിലാകുുന്നു. ആയതിനാല്‍, സത്യസായി ബാബ 1926 നവംബര്‍ 23 മുതല്‍ 2011 ഏപ്രില്‍ 24വരെയുള്ള കാലയളവില്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നത് ആകെ 84 വര്‍ഷം 5 മാസം ഒരു ദിവസംമാത്രം. എന്നാല്‍ 96 വയസ്സുവരെ അഥവാ 2022 വരെ അരോഗദൃഢഗാത്രനായി രോഗബാധിതനാവാതെ ജീവിച്ചിരിക്കുമെന്നായിരുന്നു സത്യസായി ബാബ പ്രവചിച്ചിരുന്നത്. സത്യസായി ബാബയുടെ സ്വന്തം ആയുസ്സ് സംബന്ധിച്ച ‘പ്രവചനം’ തെറ്റായിപ്പോയെന്ന് തെളിഞ്ഞിരിക്കുന്നു.
⇑ ഷിര്‍ദ്ദിയിലെ സായി ബാബ ↑പുട്ടപര്‍ത്തിയിലെ സത്യസായിബാബ (വിവിധ ഘട്ടങ്ങള്‍)↓
കാലത്തിന് തല്ലിക്കെടുത്താനാവാത്തവിധം കരുത്തോടെ സനാതന ധര്‍മ്മത്തെ പ്രോജ്ജ്വലിപ്പിച്ച യുവ സന്യാസിയായിരുന്നു വിവേകാനന്ദന്! ഏതൊരു കാലഘട്ടത്തേയും ത്രസിപ്പിയ്ക്കു മാന്ത്രികവാണികളുടെ അതുല്യവാഹകനായിരുന്നു വിശ്വനാഥ ദത്തന്റേയും ഭുവനേശ്വരിയുടേയും പുത്രനായി നരേന്ദനാഥ ദത്തന് എന്ന പേരില്‍ വളര്‍ന്ന സ്വാമി വിവേകാനന്ദന്.
കാലചക്രത്തിന്റെ പ്രയാണത്തില്‍ ഭാരതത്തിനും സനാതനധര്‍മ്മത്തിനും ലഭിച്ച അമൂല്യനിധിയാണ് സ്വാമി വിവേകാനന്ദന്!
ഭഗവാന് വിഷ്ണു സ്വാമി വിവേകാനന്ദനായി ധാര്‍മ്മിക പ്രബുദ്ധതയിലൂടെ ഭാരതത്തിന്റെ സ്വാതന്ത്ര്യമെന്ന അവകാശത്തിനുവേണ്ടിയുള്ള പ്രാരംഭം കുറിച്ചു! അഹിംസയില്‍ അധിഷ്ഠിതമായ നിതാന്ത ജാഗ്രതയിലൂടെ സ്വരാജ് എന്ന സ്വപ്നസാഫല്യം ഓരോ ഭാരതീയനും സ്വാര്‍ത്ഥരഹിതമായ പ്രവര്‍ത്തനത്തിലൂടെ സ്വാഭിമാനത്തോടെ സ്വപ്രയത്നത്താല്‍ നേടിയെടുക്കുമെന്ന് ജ്ഞാനധാരയാല് ദീര്‍ഘദര്‍ശനം ചെയ്ത് വിവേകാനന്ദന് ലോകത്തില്‍ സനാതന ധര്‍മ്മത്തിന്റെ മാഹാത്മ്യത്തെ പ്രോജ്ജ്വലിപ്പിച്ചു!
തെക്കേ ഇന്ത്യയിലെ ആന്ധ്രാപ്രദേശിലുള്ള പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തിന്റെ സ്ഥാപകനായ സത്യസായി ബാബയുടെ (23.11.1926-24.4.2011) പ്രമുഖ ഭക്തനായിരുന്ന ഹൊവാര്‍ഡ് മര്‍ഫറ്റ് (Howard Murphet) ഒരു പത്രപ്രവര്ത്തകനുംകൂടിയായിരുന്നു.
1965 മുതല്‍ 1995 വരെയുള്ള കാലയളവില്‍ സത്യസായി ബാബയുമായുള്ള അനുഭവങ്ങളെ ”സായി ഇന്നര്‍വ്യൂസ് ആന്‍ഡ് ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്” (Sai Inner Views and Insights. Overseas Edition. ISBN L-887906-00-2) എന്ന പുസ്തകത്തില്‍ ഹൊവാര്‍ഡ് മര്‍ഫറ്റ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
(ചിത്രം:1). ഹൊവാര്‍ഡ് മര്‍ഫറ്റിന്റെ ”സായി ഇന്നര്‍വ്യൂസ് ആന്‍ഡ് ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്” കവര്‍, 1996ല്‍ അമേരിക്കയിലെ ലീല പ്രസ്സ് പ്രസിദ്ധീകരിച്ചത്.
സത്യസായി ബാബയുടെ ഭക്തനും പത്രപ്രവര്‍ത്തകനുമായ ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതി അമേരിക്കയിലെ ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് ആന്‍ഡ് ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്” (Sai Inner Views and Insights. Overseas Edition. ISBN L-887906-00-2) എന്ന പുസ്തകത്തിലെ (ചിത്രം:1) വിവേകാനന്ദന്റെ പുനര്‍ജ്ജന്മം (Rebirth of Vivekananda) എന്ന പത്താമത്തെ അദ്ധ്യായത്തിലാണ് (ചിത്രം:2) അസത്യ ‘പ്രവചനം’.
(ചിത്രം:2). ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതി 1996ല്‍ അമേരിക്കയിലെ ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്” ഉള്ളടക്കം പേജ്: 10-ാമത്തെ അദ്ധ്യായം: : “Rebirth of Vivekananda” (വിവേകാനന്ദന്റെ പുനര്‍ജ്ജന്മം).
പേജ് 60 മുതല്‍ 66 വരെയുള്ള ”വിവേകാനന്ദന്റെ പുനര്‍ജ്ജന്മം” (Rebirth of Vivekananda) എന്ന 10-ാമത്തെ അദ്ധ്യായത്തില്‍ (ചിത്രം:2) സവിസ്തരം വിവേകാനന്ദന്റെ പുനര്‍ജ്ജന്മം സംബന്ധിച്ച സത്യസായി ബാബയുടെ തെറ്റായ ‘പ്രവചന’ങ്ങള് ചേര്‍ത്തിട്ടുണ്ട്. ഫസ്റ്റ് എഡീഷന് 1996ല്‍ അമേരിക്കയിലെ ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ചു.
സത്യസായി ബാബയുടെ അസത്യ ‘പ്രവചന’ങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
ശ്രീലങ്കയില്‍ വിവേകാനന്ദന് പുനര്‍ജ്ജനിച്ചിട്ടുണ്ട്. പേര് നളിന്‍ സെഡേര. വിദ്യാഭ്യാസവും പരിശീലനവും പൂര്‍ത്തിയായാല്‍ ബാബയുടെ ദൗത്യത്തില്‍ സഹായിക്കും. 2021 മുതല്‍ പുട്ടപര്‍ത്തിയില്‍ താമസിക്കും. 2021 എണ വര്‍ഷത്തിലാണ് സത്യസായി ബാബ തന്റെ 96-ാമത്തെ വയസ്സില്‍ സമാധിയാവുക എന്ന് പ്രവചിച്ചിരുന്നതും. പിന്നീട് പ്രേമസായി ബാബയായി പുനരവതരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതുവരേയ്ക്കും (2021-2040) വിവേകാനന്ദന്റെ പുനര്‍ജ്ജന്മമെന്ന് സത്യസായി ബാബ ‘പ്രവചിച്ച’ നളിന്‍ സെഡേര എന്ന ശ്രീലങ്കക്കാരന് പ്രശാന്തി നിലയവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടുപോകും. ഇതായിരുന്നു ‘പ്രവചന’ സാരം.
1987ല്‍ പ്രശാന്തിനിലയത്തില്വെച്ച് നളിന്‍ സെഡേരയും സത്യസായി ബാബയുമായുള്ള കൂടിക്കാഴ്ച്ചയും വിശദമായി ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലുണ്ട്.
സ്വാതന്ത്ര്യ സമരത്തില്‍ യാതൊരുവിധത്തിലും പങ്കെടുത്തിട്ടില്ലെങ്കിലും, 7-ാം ക്ലാസ്സുകാരനായ ഒരു സാധാരണ വ്യക്തിയായിട്ടല്ല ധാരാളം പേര് സത്യസായി ബാബയെ കാണുന്നത്. സ്വാതന്ത്ര്യസമരമെന്ന ആത്മാര്‍പ്പണത്തിലൂടെ ധീരദേശാഭിമാനികള്‍ 1947ല്‍ ഭാരതത്തെ പുനര്‍സൃഷ്ടിച്ചപ്പോള്‍, ക്രമേണയെങ്കിലും ഭരണപരമായ മികവിലൂടെ രാജ്യം പുരോഗതി കൈവരിക്കുവാന്‍ തുടങ്ങിയപ്പോള്‍, അതുവരേയും വിദേശഭരണത്തിനെതിരായോ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടിയോപോലും യാതോന്നും പ്രവര്‍ത്തിക്കാത്ത, ഷിര്‍ദ്ദിയിലെ സായിബാബയുടെ പുനര്ജന്മമെന്ന് സ്വയം പ്രഖ്യാപിച്ച് 14-ാമത്തെ വയസ്സില്‍ പ്രവര്‍ത്തനമാരംഭിച്ച സത്യനാരായണ രാജു എന്ന സത്യസായി ബാബ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പിന്നീടുള്ള സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ-ആതുര സേവാപ്രവര്‍ത്തനങ്ങള്‍ക്കായി സ്ക്കൂളുകളും ആശുപത്രികളും ആരംഭിച്ചു. അങ്ങനെ വിവിധ രീതികളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ സത്യസായി ബാബ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചു. ദിവ്യത്വമുണ്ടെന്ന് സ്വയം പറയുക മാത്രമല്ല സത്യസായി ബാബ അനവധി പേര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കുകയും ചെയ്തുവെന്ന് സത്യസായി സാധനാ ട്രസ്റ്റിന്റെ നിരവധി പുസതകങ്ങളിലൂടെ വിശദീകരിക്കുുന്നുമുണ്ട്.
സത്യസായി ബാബയുടെ പുട്ടപര്‍ത്തിയിലുള്ള ആശുപത്രി
ആയതിനാല്‍ അത്തരമൊരു വ്യക്തി വിവേകാനന്ദന്റെ പുനര്‍ജ്ജന്മത്തെക്കുറിച്ച് നടത്തിയ തെറ്റായ ‘പ്രവചന’വും പുരാതന കാലത്ത് ശിവദേവന് പാര്‍വ്വതിദേവിയോട് അറിയിച്ചതും യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ കൃത്യമായി സംഭവിച്ച് തെളിഞ്ഞതുമായ വിവേകാനന്ദന്റെ പുനര്‍ജ്ജന്മ ചരിതമെന്ന സത്യപ്രവചനവും ലോകം അറിയേണ്ടതുണ്ട്.
സത്യസായി ബാബ നടത്തിയ വിവിധ സേവാപ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുവാനും നിഷേധിക്കുവാനും ഇതിനാല്‍ ഉദ്ദേശിക്കുന്നില്ല. ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ യഥാര്‍ത്ഥ ക്ഷേമരാഷ്ട്രം ഭാരതത്തില്‍ നടപ്പായിരുന്നുവെങ്കില്‍ ഇത്തരത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ എന്ന ഔദാര്യം ഏറ്റുവാങ്ങേണ്ട അവസ്ഥ ജനങ്ങള്ക്കുണ്ടാകുമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍, ആരുടേയും ഔദാര്യമല്ല ജനങ്ങള്‍ക്കാവശ്യം. ക്ഷേമരാഷ്ട്രം എന്ന അവകാശമാണ് ഭരണാധികാരി എന്ന സ്ഥാനത്താല്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ടത്. ഭരണാധികാരി എന്ന സ്ഥാനത്തുള്ള വ്യക്തി ക്ഷേമാധിഷ്ഠിത ഭരണം എന്ന ജനങ്ങളുടെ മൗലീകമായ അവകാശം പ്രാവര്‍ത്തികമാക്കണം.
സ്വരാജ്യത്ത് ഭരണാധികാരി എന്ന സ്ഥാനത്താല്‍ ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ ക്ഷേമരാഷ്ട്രം പ്രാവര്‍ത്തികമാക്കി ലോകത്തിലേക്ക് വ്യാപിപ്പിയ്ക്കുവാന്‍ സാധിക്കുുന്നുവെങ്കില് സംരക്ഷണം എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും പൊരുളും ജനങ്ങള്‍ക്ക് അറിയുവാന്‍ കഴിയും. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ അവതാര ദൗത്യം പൂര്‍ത്തിയാകൂ; യഥാര്‍ത്ഥ അവതാരം എന്ന സ്ഥാനത്ത് തന്നെയെന്ന് തെളിയുകയുമുള്ളൂ.
Kalki says Welfare Nation is our right published in Chithi Magazine on 15 Sep 2014. Kalkipuri Temple is situated in the birth place of Kalki, Edavannappara, Malappuram Dt., Kerala, India. Devotees can come and pray only with good intention without any discrimination like caste, religion etc..(ചിത്രം:3) ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതി 1996ല്‍ അമേരിക്കയിലെ ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ച ”സായി ഇര്വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്” പുട്ടപര്‍ത്തിയിലെ സത്യസായി സാധനാ ട്രസ്റ്റില്നിും വാങ്ങിയതിന്റെ 3.10.2011ലെ ഇന്‍വോയ്സ്.
Leela Press Inc. (4026 River Road, Faber, VA 22938 USA) ആണ് 1996ല്‍ ”സായി ഇന്നര്‍വ്യൂസ് ആന്‍ഡ് ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്” എന്ന പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1906ല്‍ ടാസ്മാനിയയില്‍ ജനിച്ച Howard Murphet എഴുതിയ ഈ പുസ്തകത്തില്‍ 1965 മുതല്‍ 1995 വരെയുള്ള കാലയളവില്‍ അദ്ദേഹത്തിന് സത്യസായി ബാബയില്നിന്നും ലഭിച്ച അനുഭവങ്ങളും അറിവുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2004 സപ്തംബര്‍ 28ന് ഹൊവാര്‍ഡ് മര്‍ഫറ്റ് അന്തരിച്ചു. പത്നി ഇറിസിന്റെ സഹായവും ഹൊവാര്‍ഡ് മര്ഫറ്റിന് ലഭിച്ചിരുന്നു. പുസ്തകത്തിന്റെ പിന്‍കവറില്‍ സത്യസായിബാബയും ഹൊവാര്‍ഡ് മര്ഫറ്റും പത്നി ഇറിസും ഒരുമിച്ചുള്ള ചിത്രമുണ്ട്. സത്യസായി സാധനാ ട്രസ്റ്റ് ഈ പുസ്തകത്തിന് 200 രൂപയ്ക്കാണ് വില്‍ക്കുന്നത്. പുസ്തകത്തില്‍ 12 ഡോളര്‍ എന്ന് ചേര്‍ത്തിട്ടുണ്ട് (ചിത്രം:1).
സത്യസായി ബാബയുടെ പുട്ടപര്‍ത്തിയിലെ പ്രസിദ്ധീകരണ വിഭാഗമായ ശ്രീ സത്യസായി സാധനാ ട്രസ്റ്റ് പബ്ലിക്കേഷന്‍സ് ഡിവിഷന് ഈ പുസ്തകം ഇപ്പോഴും വില്‍ക്കുന്നുണ്ട്. 2011 ഒക്ടോബര്‍ 3ന് തപാല്‍ മാര്‍ഗ്ഗം വാങ്ങിയ ഈ പുസ്തകത്തിന്റെ (Bill No.BR13869) ഇന്‍വോയ്സ് കാണുക (ചിത്രം:3).
സത്യസായി ബാബയും മുന്‍ രാഷ്ട്രനിര്‍വ്വഹണാധികാരി (Former President) പ്രതിഭാ പാട്ടീലും(ചിത്രം:4). ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതി അമേരിക്കയിലെ ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് ആന്‍ഡ് ഇന്‍സൈറ്റ്. ഓവര്‍സീസ് എഡീഷന്” ന്റെ ഇന്ത്യന്‍ പതിപ്പായ ‘സായി ഇന്നര്‍വ്യൂസ്” ന്റെ കവര്‍. ചെന്നൈയിലുള്ള ഗണേശ് & കമ്പനി 1997ല്‍ പ്രസിദ്ധീകരിച്ചത്.
1997ല്‍ ചെന്നൈ ആസ്ഥാനമായുള്ള ഗണേശ് & കമ്പനി (23, തനിക്കാചലം റോഡ്, ടി നഗര്‍, ചെന്നൈ-600017) ഈ പുസ്തകം ”സായി ഇന്നര്‍വ്യൂസ്” (ചിത്രം:4) എന്ന പേരില്‍ പതിനൊന്നാമത്തെ അദ്ധ്യായമായി വിവേകാനന്ദന്റെ പുനര്‍ജ്ജന്മം (ചിത്രം:5) അതേപ്രകാരം 59 മുതല്‍ 65വരെ പേജുകളില്‍ ഉള്‍പ്പെടുത്തി 85 രൂപ മുഖവിലയില്‍ (ISBN 81-85988-10-2) ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സത്യസായി ബാബയും മുന്‍ രാഷ്ട്രനിര്‍വ്വഹണാധികാരി (Former President) എ.പി.ജെ. അബ്ദുല്‍കലാമും(ചിത്രം:5). ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതി 1996ല്‍ അമേരിക്കയിലെ ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്”ന്റെ ഇന്ത്യന്‍ പതിപ്പായി ചെന്നൈയിലെ ഗണേശ് & കമ്പനി 1997ല്‍ പ്രസിദ്ധീകരിച്ച ‘സായി ഇന്നര്‍വ്യൂസ്’ ന്റെ ഉള്ളടക്കം പേജില്‍ 11-ാമത്തെ അദ്ധ്യായമായി “Rebirth of Vivekananda” (വിവേകാനന്ദന്റെ പുനര്‍ജ്ജന്മം) അതേപ്രകാരം ചേര്ത്തിരിക്കുുന്നു.
ഇനിയാണ് രസകരമായ കാര്യം അരങ്ങേറുന്നത്! തീര്‍ത്തും അവിശ്വസനീയം!! സത്യനാരായണരാജു പതിന്നാലാമത്തെ വയസ്സില്‍ സത്യസായി ബാബയെന്ന അവതാരപുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച് നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ വിവേകാനന്ദന്റെ പുനര്‍ജ്ജന്മത്തെക്കുറിച്ചുള്ള സ്വന്തം ‘പ്രവചനം’ ഫലിച്ചില്ലെന്ന് വ്യക്തമായപ്പോള്‍ സ്വയം രക്ഷപ്പെടുന്നതിനുവേണ്ടി ചെയ്ത കാര്യങ്ങളെയാണ് കൃത്യമായ തെളിവുകളോടെ അറിയിക്കുന്നത്.
വിവേകാനന്ദന് ശ്രീലങ്കയില്‍ പുനരവതരിച്ചുവെന്ന് ‘പ്രവചനം’ നടത്തി ലോകശ്രദ്ധ നേടിയ സത്യസായി ബാബ സംഭവഗതികള്‍ തനിക്ക് അനുകൂലമല്ല എന്ന തിരിച്ചറിവുമായി വരുംകാല ലോകം താന്‍ അങ്ങനെയൊരു ‘പ്രവചനം’ നടത്തിയിട്ടില്ലെന്ന് വരുത്തിതീര്ക്കുന്നതിനുവേണ്ടി ഹൊവാര്‍ഡ് മര്‍ഫറ്റിന്റെ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്” എന്ന പുസ്തകം തന്നെ 2009ല്‍ പുട്ടപര്‍ത്തിയിലെ സത്യസായി സാധനാ ട്രസ്റ്റിന്റെ പബ്ലിക്കേഷന്‍സ് ഡിവിഷന് ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്”(ചിത്രം:6) എന്ന പേരില്‍ (ISBN 978-81-7208-673-2) പത്താമത്തെ അദ്ധ്യായമായ വിവേകാനന്ദന്റെ പുനര്‍ജ്ജന്മം (Rebirth of Vivekananda) എന്ന അദ്ധ്യായംമാത്രം (ചിത്രം:7) ഒഴിവാക്കി 30 രൂപ വില നിശ്ചയിച്ച് പ്രസിദ്ധീകരിച്ചു. മാത്രമല്ല, അമേരിക്കയിലെ ലീലാ പ്രസ്സ് 1996ല്‍ പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്”ലെ 39-ാമത്തെ പേജിലെ ആറാമത്തെ അദ്ധ്യായമായ “He Has Come Again” ലെ മൂന്നാമത്തെ ഖണ്ഡികയില്‍ സത്യസായി ബാബ 1987ല്‍ ശ്രീലങ്കക്കാരനായ നളിന്‍ സെഡേരയാണ് സ്വാമി വിവേകാനന്ദന്റെ പുനര്‍ജ്ജന്മമെന്ന് അറിയിച്ച ഭാഗവും (“During an interview in 1987, Sai Baba revealed to Nalin Sedera, a young Sri Lankan man, that he was, in fact, Vivekananda reborn.”) (ചിത്രം:8), 40-ാമത്തെ പേജിലെ ആറാമത്തെ അദ്ധ്യായമായ “He Has Come Again” ലെ രണ്ടാമത്തെ ഖണ്ഡികയിലെ ”ആ ദിവസം മന്ദിറിന് പുറത്തുള്ള ഭക്തര്‍ക്ക് വര്‍ദ്ധിച്ച താല്‍പ്പര്യത്തോടെ അത്ഭുതവും ആവേശവുമുയര്ത്തിയ രണ്ട് കാര്യങ്ങളുണ്ടായിരുന്നു. നളിന്‍ സെഡേരയായിരുന്നു വിവേകാനന്ദന് എന്ന് കേട്ടവര്‍ അദ്ദേഹത്തെ പിന്തുടര്ന്നു.” (“Two things stirred the interest and excitement of the crowds outside the mandir that day. They heard that Nalin Sedera was Vivekananda and many followed him.”) (ചിത്രം:9) എന്ന ഭാഗവും, പിന്നീട്, 2009ല്‍ സത്യസായി സാധനാ ട്രസ്റ്റിന്റെ പബ്ലിക്കേഷന്‍സ് ഡിവിഷന് പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്”ല്‍ (ISBN 978-81-7208-673-2) നിന്നും (ചിത്രം:10) ഒഴിവാക്കുകയും ചെയ്തു.
(ചിത്രം:6). ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതി 1996ല്‍ അമേരിക്കയിലെ ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്” എന്ന പുസ്തകത്തെ ശ്രീ സത്യസായി സാധനാ ട്രസ്റ്റ് പബ്ലിക്കേഷന്‍സ് ഡിവിഷന് സ്വന്തം പുസ്തകമാക്കി 2009ല്‍ പത്താമത്തെ അദ്ധ്യായമായ “Rebirth of Vivekananda” (വിവേകാനന്ദന്റെ പുനര്‍ജ്ജന്മം) ഒഴിവാക്കി സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ് എന്ന അതേപേരില്‍ തന്നെ പ്രസിദ്ധീകരിച്ചതിന്റെ കവര്‍.(ചിത്രം:7). ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതി 1996ല്‍ അമേരിക്കയിലെ ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്” എന്ന പുസ്തകം ശ്രീ സത്യസായി സാധനാ ട്രസ്റ്റ് പബ്ലിക്കേഷന്‍സ് ഡിവിഷന് സ്വന്തം പുസ്തകമാക്കി 2009ല്‍ പത്താമത്തെ അദ്ധ്യായമായ “Rebirth of Vivekananda” (വിവേകാനന്ദന്റെ പുനര്‍ജ്ജന്മം) ഒഴിവാക്കി സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ് എന്ന അതേപേരില്‍ തന്നെ പ്രസിദ്ധീകരിച്ചതിന്റെ ഉള്ളടക്കം പേജ്. തിരിച്ചറിയാതിരിക്കുന്നതിനായി ക്രമനമ്പരുകള്‍ (1-19) മാറ്റിയിട്ടത് അറിയുവാന്‍ (ചിത്രം:2) ആയി താരതമ്യപ്പെടുത്തി നോക്കുക.
(ചിത്രം: 8) നളിന്‍ സെഡേരയെന്ന ശ്രീലങ്കക്കാരനായ ചെറുപ്പക്കാരനാണ് വിവേകാനന്ദന്റെ പുനര്‍ജന്മമെന്ന സത്യസായി ബാബയുടെ 1987ലെ സ്വന്തം ‘പ്രവചനം’ (മഞ്ഞനിറത്തില്‍ ഹൈലൈറ്റ് ചെയ്ത ഭാഗം) 1996ല്‍ അമേരിക്കയിലെ ലീലാ പ്രസ് പ്രസിദ്ധീകരിച്ച ഹൊവാര്‍ഡ് മര്‍ഫെറ്റിന്റെ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡിഷന്റെ” 39-ാമത്തെ പേജിലെ ആറാമത്തെ അദ്ധ്യായമായ “He Has Come Again”ല്‍നിന്നും.(ചിത്രം: 9) നളിന്‍ സെഡേരയെന്ന ശ്രീലങ്കക്കാരനായ ചെറുപ്പക്കാരനാണ് വിവേകാനന്ദന്റെ പുനര്‍ജന്മമെന്ന സത്യസായി ബാബയുടെ 1987ലെ സ്വന്തം ‘പ്രവചനം’ (മഞ്ഞനിറത്തില്‍ ഹൈലൈറ്റ് ചെയ്ത ഭാഗം) 1996ല്‍ അമേരിക്കയിലെ ലീലാ പ്രസ് പ്രസിദ്ധീകരിച്ച ഹൊവാര്‍ഡ് മര്‍ഫെറ്റിന്റെ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡിഷന്റെ” 40-ാമത്തെ പേജിലെ ആറാമത്തെ അദ്ധ്യായമായ “He Has Come Again”ല്‍നിന്നും.(ചിത്രം: 10) ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതി 1996ല്‍ ലീലാപ്രസ്സ് പ്രസിദ്ധീകരിച്ച “സായി ഇന്നര്‍വ്യൂസ് ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡിഷന്.” എന്ന പുസ്തകത്തിലെ ചിത്രം: 8ലും 9ലും മഞ്ഞനിറത്തില്‍ ഹൈലൈറ്റ് ചെയ്ത നളിന്‍ സെഡേരയെന്ന ശ്രീലങ്കക്കാരനായ ചെറുപ്പക്കാരനാണ് വിവേകാനന്ദന്റെ പുനര്‍ജന്മമെന്ന സത്യസായി ബാബയുടെ 1987ലെ സ്വന്തം ‘പ്രവചനം’ ഒഴിവാക്കി 2009ല്‍ സത്യസായി സാധനാ ട്രസ്റ്റ് പ്രസിദ്ധീകരിച്ച “സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്”ലെ 64-ാം പേജ്.
വിവേകാനന്ദന് ശ്രീലങ്കയില്‍ പുനര്‍ജ്ജനിച്ചിട്ടുണ്ട് എന്ന് 1987ല്‍ സത്യസായി ബാബ അറിയിച്ചത് ദിവ്യജ്ഞാനമായി കരുതി പുകഴ്ത്തി ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതിയ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്”എന്ന പുസ്തകം 1996ല്‍ ലീലാ പ്രസ്സ് (Rs.200/-. $12.00) പ്രസിദ്ധീകരിച്ചതില്‍ നിന്നും വ്യത്യസ്തമായി, പിന്നീട്, 2009ല്‍ സത്യസായി ബാബ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രസ്തുത പുസ്തകം ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്” എന്ന അതേപേരില്‍ 30രൂപ എന്ന ഏറ്റവും കുറഞ്ഞ വിലക്ക് സത്യസായി സാധനാ ട്രസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ വിവേകാനന്ദന്റെ പുനര്‍ജ്ജന്മം എന്ന പത്താമത്തെ അദ്ധ്യായവും 39ഉം 40ഉം പേജുകളിലെ ആറാമത്തെ അദ്ധ്യായത്തിലെ നളിന്െ സെഡേരയാണ് വിവേകാനന്ദന്റെ പുനര്‍ജന്മമെന്ന സത്യസായി ബാബയുടെ ‘പ്രവചനം’ മാത്രം ഒഴിവാക്കിയത് സത്യസായി ബാബ അറിയാതെയായിരുന്നുവെന്ന് സത്യസായി ബാബയുടെ സ്ഥാപനങ്ങളുടെ ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. ചരിത്രപുരുഷനായ സ്വാമി വിവേകാനന്ദന്റെ പുനരവതാരത്തെക്കുറിച്ചുള്ള തെറ്റായ ‘പ്രവചന’ത്തിന്റെ ഗൗരവം സത്യസായി ബാബയ്ക്ക് വ്യക്തമായതുകൊണ്ടാണ്- ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതിയ മേല്‍ക്കൊടുത്ത പുസ്തകം സ്വന്തമായി പ്രസിദ്ധീകരിച്ചപ്പോള്‍- ഒഴിവാക്കിയതെങ്കില്‍ ക്ഷമാപണം നടത്തി തെറ്റ് ഏറ്റുപറയാമായിരുന്നു, സാമാന്യ മര്യാദയുടെ പേരില്‍.
(ചിത്രം:11). ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതി അമേരിക്കയിലെ ലീലാ പ്രസ്സ് 1996ല്‍ പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്” എന്ന പുസ്തകം 2009ല്‍ ശ്രീ സത്യസായി സാധനാ ട്രസ്റ്റ് പബ്ലിക്കേഷന്‍സ് ഡിവിഷന് പത്താമത്തെ അദ്ധ്യായമായ “Rebirth of Vivekananda” (വിവേകാനന്ദന്റെ പുനര്‍ജ്ജന്മം) ഒഴിവാക്കി ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്” (ISBN 978-81-7208-673-2) എന്ന പേരില്‍ തന്നെ പ്രസിദ്ധീകരിച്ച (ചിത്രം:6) 30 രൂപ വിലയുള്ള പുസ്തകം വാങ്ങിയതിന്റെ ഇന്‍വോയ്സ്.
ഒരാള്‍ എത്ര ഉന്നതനാണെ് സ്വയം കരുതി ധാരാളംപേര്‍ തന്നെ വിശ്വസിച്ച് ആരാധിക്കുന്നുവെന്ന് പറയുന്നുവെങ്കിലും, ഒരാള്‍ എത്രമാത്രം സൗജന്യങ്ങള്‍ നല്കി മറ്റുള്ളവരെക്കൊണ്ട് തന്നെ അംഗീകരിപ്പിക്കുവാന്‍ ശ്രമിച്ചാലും, ഒരാള്‍ തന്റെ പ്രസ്ഥാനം ലോകമൊട്ടുക്കും വ്യാപിപ്പിച്ചാലും സര്‍വ്വാധികാരിയായ ഭഗവാന് ശിവനും സംരക്ഷണാധികാരിയായ ഭഗവാന് വിഷ്ണുവും പരമാര്‍ത്ഥം മറച്ചുവെച്ച് പരീക്ഷിച്ച് അത്തരം അഹങ്കാരികളുടെ പതനത്തിന്റെ ആഴം ലോകര്‍ക്ക് വ്യക്തമാക്കികൊടുക്കുമെന്ന് ഇതിനാല്‍ തെളിയുന്നു.
2021ലെ 96-ാമത്തെ വയസ്സിലെ തന്റെ ‘സമാധി’ക്ക്ശേഷം പ്രേമസായിയായി പുനരവതരിക്കുന്നതുവരേയ്ക്കും പ്രസ്ഥാനത്തിന്റെ നടത്തിപ്പുകാരനായി സ്വാമി വിവേകാനന്ദന്റെ പുനരവതാരം ‘തൃപ്പാദസേവ’ ചെയ്യുമെന്ന് സത്യനാരായണ രാജു എന്ന സത്യസായി ബാബ വ്യാമോഹിച്ചപ്പോള്‍, ശിവദേവ ആജ്ഞപ്രകാരം വിവേകാനന്ദനായി വന്നിരുന്ന ഞാന്‍ കല്കി എന്ന പേരില്‍ ഇപ്പോഴും സര്‍വ്വാധികാരിയും പരമഗുരുവും ശിവലോകവാസിയും സ്വയഭൂചൈതന്യവുമായ ശിവദേവന്റേയും വിഷ്ണുലോകവാസിയും സംരക്ഷണാധികാരിയും സ്വയംഭൂചൈതന്യവുമായ വിഷ്ണുദേവന്റേയും ആജ്ഞകള്‍ അനുസരിച്ചുകൊണ്ട് ജന്മദേശത്തെ സ്വന്തം ക്ഷേത്രം (കല്‍കിപുരി) എന്ന പ്രാഥമിക കാര്യം അനുനിമിഷം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നു.
സൗജന്യ വിദ്യാഭ്യാസം നല്കുന്ന സ്വന്തം സര്‍വ്വകലാശാലയുള്ള സത്യസായി ബാബയുടെ പ്രസ്ഥാനം, ആത്മവിദ്യ അഥവാ പരമാര്‍ത്ഥജ്ഞാനം നല്കുന്നു എന്നവകാശപ്പെടുന്ന സ്വന്തം ഉപദേശങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും മറ്റും- വിദ്യ സൗജന്യമായി നല്‍കണമെന്ന സത്യസായി ബാബയുടെ പ്രമാണപ്രകാരം- വില ഈടാക്കാതെ സൗജന്യമായി വിതരണം ചെയ്യുകയല്ലേ വേണ്ടത്?
2006ലാണ് കല്‍കിപുരി പബ്ലിക്കേഷന്‍ ”ദശമാവതാര കല്കി ചരിതം: നാഡിതാളിയോലകളില്. പാര്‍വ്വതി-പരമേശ്വര ദിവ്യസംഭാഷണം” എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രത്യേകമായ വിവിധ പന്ത്രണ്ട് അദ്ധ്യായങ്ങളിലുള്ള ആദിതമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥം സഹിതമുള്ള തര്‍ജ്ജമയുമാണ് പുസ്തകത്തില്‍. 2004 ഫിബ്രവരി 12 മുതല്‍ 2005 മാര്‍ച്ച് 26 വരേയ്ക്കുമുള്ള കാലയളവില്‍ വായിച്ചതായിരുന്നു ഇവ. കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മാല്‍ സൂക്ഷ്മം (ദേവരഹസ്യകാണ്ഡം) അദ്ധ്യായത്തിന്റെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തര്‍ജ്ജമകള്‍ 2006ല്‍ കല്‍കിപുരി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചു.
തുടര്‍ന്ന്, 2008ല്‍ കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മാല്‍ സൂക്ഷ്മം (ദേവരഹസ്യകാണ്ഡം), കല്‍കിയുടെ മഹാശിവനാഡി തുല്യം വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം (ശാന്തികാണ്ഡം), കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മം വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം (ശാന്തികാണ്ഡം), കല്‍കിയുടെ കൗശികനാഡി വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം (ശാന്തികാണ്ഡം) എന്നീ വിവിധ സുപ്രധാന നാല് അദ്ധ്യായങ്ങള്‍ ആദി തമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും വിവരണവും സഹിതം കല്‍കിപുരി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചു. ഇവയെല്ലാം ഉള്‍പ്പെടുന്നതാണ് കല്കി പുരാണം.
വിവേകാനന്ദന്റെ പുനര്‍ജ്ജന്മം യഥാര്‍ത്ഥത്തില്‍ കല്കി ആകുന്നുവെന്ന വസ്തുത പുരാതനകാലത്ത് ശിവദേവന് പാര്‍വ്വതി ദേവിയോട് അറിയിച്ചത് ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും (കൗശികന്) സംസ്കൃതത്തില്‍ താളിയോലകളില്‍ എഴുതിവെച്ചതിനെ, പിന്നീട്, തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമന് പണ്ഡിതരുടെ സഹായത്തോടെ തര്‍ജ്ജമ ചെയ്ത ആദിതമിഴ് ഭാഷയിലുള്ള നാഡിതാളിയോലകളിലെ ശ്ലോകങ്ങളും വിവിധ ഭാഷകളിലുള്ള ഗദ്യപരിഭാഷയും പ്രസിദ്ധീകരിച്ചത് കല്കി അവതാര ദൗത്യത്തിലെ ഏറ്റവും പ്രാധാന്യമേറിയ നിമിഷങ്ങളില്‍ ഒന്നായിത്തീര്‍ന്നു.
കല്കി സ്ഥാപിച്ച ജന്മദേശത്തെ കുന്നിന്മുകളിലുള്ള കല്‍കിപുരി ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് സര്‍വാധികാരി പരമഗുരു ശിവദേവന് പാര്‍വതി ദേവിയോട് അറിയിച്ചത് അഗസ്ത്യ മഹര്‍ഷി ഈ ഭൂമിയില്‍വെച്ച് ധ്യാനത്തില്‍ ദര്‍ശിയ്ക്കുകയും ദേവങ്കല്‍നിന്നുമുള്ള ആജ്ഞപ്രകാരം സംസ്കൃതത്തില്‍ താളിയോലകളില്‍ എഴുതിവെയ്ക്കുകയും ചെയ്തു. പില്ക്കാലത്ത്, തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമന് പണ്ഡിതരുടെ സഹായത്തോടെ ആദിതമിഴ് ഭാഷയിലേയ്ക്ക് നാഡി താളിയോലകള്‍ എന്നും നാഡി ജ്യോതിഷം എന്നും പേരില്‍ വിവര്‍ത്തനം ചെയ്തു. കല്‍കിയുടെ മഹാശിവനാഡി സൂക്ഷാസൂക്ഷ്മ (ദേവരഹസ്യ) കാണ്ഡത്തില്‍ നിന്നും:-
സത്യയുഗം. കല്‍കിയെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ശിവദേവന് അറിയിച്ചു: അജ്ഞതയകറ്റുവാന്‍ വന്നവന് നീ. (ഇരുള്‍നീക്കേ വന്തവനെ (1):27:3. അര്‍ത്ഥം: ഇരുള്‍നീക്കെ=അജ്ഞതകറ്റുവാന്‍, വന്തവനെ=വന്നവന്.). മൂലസംസ്കൃത താളിയോലകള്‍ അഗസ്ത്യ മഹര്‍ഷി എഴുതിയത്. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.
കല്‍കിയെക്കുറിച്ച് ശിവദേവന് പാര്‍വ്വതി ദേവിയോട് വിശദമായി അറിയിയ്ക്കുന്നതിനിടെ “അജ്ഞതയകറ്റുവാന്‍ വന്നവന് നീ” എന്ന് നേരിട്ട് കല്‍കിയോട് അറിയിയ്ക്കുകയാണ്, ലൈവ് ന്യൂസ് പോലെ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇക്കാലത്ത് അവതരിയ്ക്കുന്ന കല്‍കിയോട് നേരിട്ട് അറിയിയ്ക്കുകയാണ് ശിവദേവന്. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതിന്‍പ്രകാരം മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്ന മുന്നറിയിപ്പുകൂടിയായിത്തീരുന്നു ശിവദേവന്റെ ആജ്ഞ.
കല്‍കിപുരി ക്ഷേത്ര മാഹത്മ്യത്തേയും കല്‍കിപുരി സ്ഥല കേസിനെയും സംബന്ധിച്ച് ഭഗവാന് ശിവന് പാര്‍വതി ദേവിയോട് അറിയിച്ചത്, അഗസ്ത്യ മഹര്‍ഷി സംസ്കൃതത്തില്‍ എഴുതിയ കല്കി പുരാണത്തിന്റെ ആദി തമിഴ് വിവര്‍ത്തനത്തിലെ ഏറ്റവും പ്രാധാന്യമുള്ള അദ്ധ്യായമായ മഹാശിവനാഡി ദേവരഹസ്യ കാണ്ഡത്തില്‍ (സൂക്ഷ്മാല്സൂക്ഷ്മ കാണ്ഡം) വ്യക്തമായി കൊടുത്തിട്ടുണ്ട്. കല്‍കിപുരി സ്ഥലകേസില്‍ കല്കി വിജയിയ്ക്കും. 16/8/2008ന് കല്കി വിജയിച്ചു.
കല്‍കിപുരി സ്ഥലകേസില്‍ കല്കി വിജയിയ്ക്കും. സര്‍വ്വാധികാരി പരമഗുരു ശിവദേവന് അറിയിച്ചു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്കി പുരാണത്തില്‍നിന്നും.
16/8/2008ന് കല്കി വിജയിച്ചു.
വിശദീകരണം
2003ല്‍ കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനിടയില്‍ കല്‍കിയുടെ അച്ഛന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മൂത്തമകനും സംഘവും ആസൂത്രിതമായി കൃത്രിമ രേഖയുണ്ടാക്കി (ആധാരം നമ്പര്‍: 1720/2001) കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ നേടി കല്‍കിപുരിയെ കൈവശപ്പെടുത്തി നശിപ്പിച്ച് ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ [123/2003 & 26/2007 (206/2003)] 2008 ആഗസ്ത് 16ന് കല്കി വിജയിച്ചു. കല്‍കിപുരിയുടെ ആകെ വിസ്തീര്‍ണ്ണം 58.472 സെന്റ് മാത്രം. 2013 മാര്‍ച്ച് 7ന് കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനുള്ള നിര്‍മ്മാണാനുമതി ലഭിച്ചു. കല്‍കിയുടെ നാഡി താളിയോലയിലും കല്‍കിപുരി സ്ഥല കേസ് സംബന്ധിച്ച് കൊടുത്തിട്ടുണ്ട്.
പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, സര്‍വ്വാധികാരി പരമഗുരു ശിവദേവന് പാര്‍വതി ദേവിയോട് അറിയിച്ചു: നമ്മുടെ അനുഗ്രഹത്താല്‍ കല്കി ജാതിമതങ്ങള്‍ക്കതീതമായി എകത്വത്തില്‍ നിലകൊള്ളുന്നു.
പുനര്ജന്മം ചരിത്രപരമായ തെളിവുകള്‍ – കല്കി
ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്റെ പുനര്ജന്മം. 1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ച് പോയതിന് ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്ജന്മം. ആകെ ശ്ലോകങ്ങള്‍ 70. ആകെ വരികള്‍ 280. ആകെ പദങ്ങള്‍ 840.
”ദൈവീകവും അപരിമേയവുമായ ചൈതന്യം കല്‍കിയില്‍ അന്തര്‍ലീനമാണ്!!”വ്യാഴത്തിന്റെ ഉച്ചാവസ്ഥയേയും കര്‍ക്കിടക രാശിയേയും പ്രശ്നചിന്ത ചെയ്യവേ, സ്വര്‍ണ്ണപ്രശ്നത്തില്‍ ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു.
പാണമ്പ്ര ശശിധരപണിക്കര്‍, അവതാരത്തേയും ശ്രീരാമ സ്വാമിയുമായുള്ള പൂര്വ്വാവതാരബന്ധത്തേയും അറിയിച്ചു.
“കര്‍ക്കിടകം രാശി അവതാരകലയേയും, വ്യാഴത്തിന്റെ അത്യുച്ചാവസ്ഥ ദേവകാരകത്വത്തേയും നൈസര്‍ഗ്ഗികമായുള്ള ദൈവജ്ഞത്വത്തേയും സ്വര്‍ണ്ണപ്രശ്നത്തില്‍ വെളിപ്പെടുത്തുകയാണ്.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന്പണിക്കര് അറിയിച്ചു.
സ്വയംഭൂ രാശിയാണെന്നും, കല്‍കിയില്‍ സ്വയംഭൂ ചൈതന്യമാണെന്നും, സ്വയംപ്രകാശിത ചൈതന്യമാണെന്നും വ്യക്തമായി തെളിഞ്ഞിരുന്നു.
”വ്യാഴത്തിന്റെ അത്യുച്ചാവസ്ഥയുള്ളതിനാല് അസാധാരണമായ കഴിവുകള്‍ കല്‍കിയ്ക്കുണ്ട്. അതില്‍ വ്യാഴത്തിന്റെ പ്രസക്തി എടുത്ത് പറയേണ്ടതാണ്.” ദൈവജ്ഞന് ശ്രീ താനൂ ര്‍ പ്രേമന്പണിക്കര് അറിയിച്ചു.
”കല്‍കിയില്‍ തന്നെയാണ് ചൈതന്യം. കല്കി എവിടെയാണോ അവിടെയാണ് ദേവസ്ഥാനം. സ്ഥലകാലഭേദങ്ങള്‍ കല്‍കിയുടെ സ്വയംഭൂവ ചൈതന്യത്തെ ബാധിക്കുകയില്ല. കല്‍കിയുടെ തീരുമാനമുണ്ടെങ്കില്മാത്രമേ ക്ഷേത്രം (കല്‍കിപുരി ക്ഷേത്രം) ചൈതന്യവത്താകൂ.” ജ്യോത്സ്യന്മാരായ പാണമ്പ്ര ശശിധരപണിക്കരും സത്യപാലന്പണിക്കരും ഗ്രഹങ്ങളുടെ ബലാബലങ്ങളെ വിസ്തരിച്ചുകൊണ്ടണ്ടണ്ട് അറിയിച്ചു.
ദൈവീകമായ കാര്യങ്ങളില്‍ അപാരമായ അറിവും ജ്ഞാനവുമുണ്ടെണ്ടങ്കില് മാത്രമേ ദൈവജ്ഞനാകൂ. ജ്യോതിഷ സംബന്ധമായ ആഴത്തിലുള്ള പഠനവും അവഗാഹമായ അറിവും അനുഭവപരിജ്ഞാനവും ഉണ്ടെങ്കില്മാത്രമേ ദൈവജ്ഞനാകാന് കഴിയൂ.
”കല്കി ഈശ്വരീയമായ അറിവും ജ്ഞാനവും ആര്‍ജ്ജിച്ചിട്ടുണ്ട്. ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ ഗ്രഹചിന്തന ചെയ്തുകൊണ്ട് സ്വര്‍ണ്ണപ്രശ്നത്തില്‍ അറിയിച്ചത് അര്‍ത്ഥവത്തായി. ഈശ്വരീയമായ അറിവും ജ്ഞാനവുമാണ് ഈശ്വരസാക്ഷാത്ക്കാരംകൊണ്ട് ലഭ്യമാകുന്നത്.
”നന്മ ഉദ്ദേശിച്ചുള്ള ധാര്‍മ്മിക ബോധമാണ് കല്‍കിയില്‍ കുടികൊള്ളുന്നത്. എല്ലാത്തിനും അധികാരമുണ്ട്. വിശേഷിച്ച് സംരക്ഷണാധികാരം. സ്വയം പ്രകാശിപ്പിക്കാന്‍ കഴിവുണ്ട്. കര്‍ക്കിടകം കലിയുഗത്തിന്റെ രാശികൂടിയാണ്. ഒന്നിന്റെ അന്ത്യത്തേയും മറ്റൊന്നിന്റെ ആരംഭത്തേയും, ഒരു പ്രളയം കഴിഞ്ഞുള്ള മറ്റൊരു സൃഷ്ടിയേയും, സംഭവിക്കാവുന്നതായ ഒരു പരിവര്‍ത്തനത്തേയും കര്‍ക്കിടകം രാശിയും വ്യാഴത്തിന്റെ ഉച്ചാവസ്ഥയും കാണിക്കുന്നു.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കരും പാണമ്പ്ര ശശിധര പണിക്കരും അറിയിച്ചു.
”കല്കിയില്നിന്ന് ഒരു ഗ്ലാസ്സ് വെള്ളം ലഭിക്കുന്നത് അമൃതിന് തുല്ല്യമാണ്. അമൃതിന്റെ ഫലം എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഭിഷഗ്വരന്മാര്ക്ക് പോലും ഭേദമാക്കുവാന്‍ കഴിയാത്ത രോഗങ്ങള്‍ ഭേദമാക്കാനുള്ള ദൈവീകമായ ചൈതന്യവും ദിവ്യത്വവും കല്കിയ്ക്കുണ്ടെന്ന് വ്യാഴത്തിന്റെ അത്യുച്ചാവസ്ഥ കാണിക്കുന്നു.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു.
”കല്‍കിയ്ക്ക് പ്രചുരാലയം അഥവാ അസാമാന്യ കീര്‍ത്തിയുള്ള ദേവാലയമുണ്ടായിരിക്കും (കല്‍കിപുരി ക്ഷേത്രം). പ്രചുരകീര്ത്തി അഥവാ വിശ്വപ്രസിദ്ധി എന്നത് എടുത്തുപറയേണ്ടതാണ്. ശുഭകാലം അടുത്തുതന്നെ, സമീപഭാവിയില്‍ ഉണ്ടായിരിക്കും. കല്‍കിപുരി ക്ഷേത്രത്തിന്റെ നിര്‍മ്മാണം എത്രയുംവേഗം പൂര്‍ത്തിയാക്കണം. ഇപ്പോള്‍ ഉള്‍പ്പെട്ടവര്‍ ഒരു ഘട്ടംവരെ പൂര്‍ത്തിയാക്കുമ്പോഴേക്കും ദൈവനിയോഗമായി ധനവും, തദ്ദേശിയരും സകലജനങ്ങളും ഭക്തരും അതില്‍ പങ്കുകൊണ്ട് മനോഹരമായി എല്ലാം പൂര്‍ത്തിയാക്കും.”
”ധാരാളം ഭക്തരുണ്ടായിരിക്കും. പ്രഗല്ഭമായ, ആശ്രയമായുള്ള സങ്കേതമായി പ്രസിദ്ധമാകും. ഭക്തരുമുണ്ടായിരിക്കും സ്ഥാനത്തുമുണ്ടായിരിക്കും. സ്ഥാനംവഴിയുള്ള പദവിയും ഭക്തരുമുണ്ടായിരിക്കും. ഉന്നത സ്ഥാനീയരെല്ലാം പൂജനീയമായി ബഹുമാനിക്കും. അത്തരത്തിലുള്ള ചൈതന്യപ്രഭാവം അത്യുച്ചാവസ്ഥയില്‍ ഒമ്പതാം ഭാവാധിപതിയായ വ്യാഴം ലഗ്നത്തില്‍ നില്ക്കുന്നതിനാലുണ്ട്!!” ദൈവജ്ഞന് താനൂര്‍ പ്രേമന് പണിക്കരും പാണമ്പ്ര ശശിധരപണിക്കരും സത്യപാലന്പണിക്കരും അറിയിച്ചു.
പഞ്ചമഹായോഗങ്ങളില്‍ ഹംസയോഗം പ്രത്യേകം എടുത്ത് കാണിക്കുന്നുവെന്നും അവര്‍ അറിയിച്ചു. രാജയോഗവും ശശമംഗലയോഗവും സവിശേഷമായി കാണുന്നുണ്ട്.
”മഹാദേവനായ പരമേശ്വരന്റെ പ്രശ്നചിന്തക്ക് തുല്ല്യമാണ് കല്‍കിയുടെ പ്രശ്നചിന്തയും!!” ശ്രീ പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു. ദൈവീക ചൈതന്യം അതാണ് കാണിക്കുന്നതെന്നും, ഒരു നാശത്തില്‍നിന്നും വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സ്വയം പ്രകാശിതമായ ദൈവീകചൈതന്യം കല്കിയ്ക്കുണ്ടെന്നും, ഉള്‍പ്പെട്ടവര്‍ ചതിക്കാതെ അനുസരിക്കുകയാണ് ചെയ്യേണ്ടതെന്നും, എല്ലാം നല്ലരീതിയില്‍ നടപ്പാകുന്നതിന് വേണ്ടതെല്ലാം കല്‍കിയ്ക്ക് ദിവ്യചൈതന്യത്താല്‍ അറിയുമെന്നും, ഒരു നല്ല പ്രവര്ത്തനത്തോടെയുള്ള ശോഭനമായ ഭാവിയാണ് കാണുന്നതെന്നും ദൈവജ്ഞര്‍ അറിയിച്ചു.
”ചിരജ്ഞീവിയെന്നാണ് കാണുന്നത്. കല്‍കിയ്ക്ക് ദീര്ഘായുസ്സുണ്ടായിരിക്കും. രാജാക്കന്മാരാല് പൂജിയ്ക്കപ്പെടും!!” ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു. ”ദൈവീകമായ ചൈതന്യത്താലും ഗുരുപരമ്പരയാലും കല്കി സംരക്ഷിക്കപ്പെടുന്നുണ്ട്.”പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു.
”സത്യം, ധര്‍മ്മം, ദയ എന്നിവയെല്ലാമുള്ള പിതൃപരമ്പരയുടെ സംരക്ഷണം കല്‍കിയ്ക്കുണ്ട്.” പാണമ്പ്ര ശശിധര പണിക്കര്‍ വിശദീകരിച്ചു.
”പിതൃപരമ്പരയുടെ പുണ്യംകൊണ്ടാണ് കല്കി ഈ കുടുംബത്തില്‍ പിറന്നത്. ഭാഗ്യാധിപതിയാണ്. കല്‍കിയ്ക്ക് എല്ലാ അര്‍ത്ഥ ധര്‍മ്മ മോക്ഷങ്ങള്‍ക്കും യോഗമുണ്ട്.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു.
”പൂര്വ്വജന്മത്തില് വിശിഷ്ട ബ്രാഹ്മണനായിരുന്നു. വേദാദ്ധ്യയനംകൊണ്ടും തപസ്സിനാലും വിഷ്ണു പ്രത്യക്ഷനായിരുന്നു. ഒമ്പതാംഭാവംകൊണ്ട് പൂര്‍വ്വജന്മത്തെ ചിന്തിക്കുമ്പോഴും, വ്യാഴത്തിന്റെ അത്യുച്ചാവസ്ഥയും പ്രസക്തിയുംകൊണ്ട് ഇതെല്ലാം വ്യക്തമായി തെളിയുകയാണ്. ഒമ്പതാംഭാവം തപസ്സിനെയാണ് കാണിക്കുന്നത്. ഈ ജന്മത്തിലും ബ്രാഹ്മണ ബീജം തന്നെയാണ്.” ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു.
”സ്വര്ണ്ണംവെച്ചത് ശുക്രക്ഷേത്രത്തിലാണ്. പ്രശ്നാരൂഢവും അതുതന്നെ ആയതിനാല്‍ എത്ര നശിച്ചാലും വീണ്ടും അതിനേക്കാള്‍ കേമമായി പുനര്‍ജ്ജീവിപ്പിക്കുന്നതിനുള്ള ദൈവീക ചൈതന്യം ശുക്രനുണ്ട്. സ്വയം പ്രകാശിത ചൈതന്യമാണ് കല്കിയ്ക്കുള്ളതെന്ന് ഇതെല്ലാം തെളിയിക്കുന്നു. മഹത്തായ ചൈതന്യവിശേഷത എടുത്തുപറയേണ്ടതാണ്.” പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു.
”സ്വയംഭൂരാശി ആയതിനാല്‍ സ്വയംപ്രകാശിതവുമാണ്.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു.
”കാട്ടുതീവന്ന് കാടെല്ലാം കത്തിനശിച്ചാലും വീണ്ടും പുതുമഴപെയ്ത് തളിര്‍ക്കുന്നതുപോലെ, എത്ര നശിച്ചാലും വീണ്ടും പഴയതിനേക്കാള്‍ ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ദൈവീക ചൈതന്യം ഉണ്ടെന്നതാണ് ശുക്രക്ഷേത്രത്തിന്റെ പ്രാധാന്യം. വ്യാഴത്തിന്റെ അത്യുച്ചാവസ്ഥ അതിന്റെ പ്രകടമായ തെളിവാണ്.” ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ വിശദീകരിച്ചു.
”സേവിച്ചവര്‍ തന്നെ ശത്രുക്കളായി. ആറാംഭാവംകൊണ്ട് ഇതാണ് വ്യക്തമാകുന്നത്. പിതൃതുല്ല്യരായവര് മറ്റെന്തൊക്കെയോ ദുരുദ്ദേശ്യത്തോടുകൂടി പ്രവര്‍ത്തിച്ചപ്പോള്‍, അത് സാധിക്കാതെ വരികയും തല്‍ഫലമായി ശത്രുക്കളാവുകയുമാണ് ഉണ്ടായത്. കര്‍ക്കിടകം രാശിക്ക് ആറാം ഭാവാധിപനായ വ്യാഴംതന്നെയാണ് ആരൂഢത്തിലും നില്‍ക്കുന്നത് എന്നതുകൊണ്ടും ഒമ്പതാംഭാവാധിപനായതുകൊണ്ടും ഇത് വ്യക്തമായി തെളിയുകയാണ്.” പാണമ്പ്ര ശശിധര പണിക്കരും സത്യപാലന്പണിക്കരും അറിയിച്ചു.
”സ്വന്തം ആളുകള്‍ തന്നെ ശത്രുക്കളാവുകയും, ശനിയുടെ ബന്ധമുള്ളതുകൊണ്ട് ഇതര മതസ്ഥര്‍ക്ക് കൂടി പങ്കുണ്ടണ്ടാവുകയുംചെയ്ത സ്ഥിതിയാണുള്ളത്.” സത്യപാലന് പണിക്കര്‍ അറിയിച്ചു.
”ധാരാളം ശത്രുക്കളുണ്ട്. പരിസരങ്ങളിലെല്ലാം നിറഞ്ഞിരിപ്പുണ്ട്. എല്ലാം നശിപ്പിക്കാനായി ശത്രുക്കള്‍ ഒരുങ്ങി നില്‍ക്കുകയാണ്. നല്ലൊരു മത്സരം തന്നെ വേണ്ടിവരും. ഒരു യുദ്ധഭൂമിക്ക് തുല്ല്യമാണ് സ്ഥിതി.” ശ്രീ താനൂര്‍ പ്രേമന് പണിക്കരും പാണമ്പ്ര ശശിധര പണിക്കരും ശ്ലോകങ്ങളുടെ അര്‍ത്ഥ വിവരണത്തോടെ ഗൗരവമായ സാഹചര്യത്തെ അറിയിച്ചു.
“നിയമപരമായ നടപടികള്‍ നിര്‍ബന്ധമാണ്. വേണ്ടത് ചെയ്യുക.” ജ്യോത്സ്യന് ശശിധര പണിക്കര്‍ അറിയിച്ചു.
കല്‍കിപുരി സ്ഥലകേസ്
2003ല്‍ കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനിടയില്‍ കല്‍കിയുടെ അച്ഛന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മൂത്തമകനും സംഘവും ആസൂത്രിതമായി കൃത്രിമ രേഖയുണ്ടാക്കി (ആധാരം നമ്പര്‍: 1720/2001) കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ നേടി കല്‍കിപുരിയെ കൈവശപ്പെടുത്തി നശിപ്പിച്ച് ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ [123/2003 & 26/2007 (206/2003)] 2008 ആഗസ്ത് 16ന് കല്കി വിജയിച്ചു. കല്‍കിപുരിയുടെ ആകെ വിസ്തീര്‍ണ്ണം 58.472 സെന്റ് മാത്രം. 2013 മാര്‍ച്ച് 7ന് കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനുള്ള നിര്‍മ്മാണാനുമതി ലഭിച്ചു. കല്‍കിയുടെ നാഡി താളിയോലയിലും കല്‍കിപുരി സ്ഥല കേസ് സംബന്ധിച്ച് കൊടുത്തിട്ടുണ്ട്. കൂടുതല്‍ വായിയ്ക്കുക [/ebstoggle] [/ebstoggles]
”ദൈവീക ചൈതന്യം കല്കിയ്ക്കുള്ളതിനാല് എല്ലാം നല്ല രീതിയില്‍ ആയിത്തീരും. എതിര്ത്തവര്കൂടി സഹകരിച്ചുകൊണ്ട്, ഭക്തര്‍ക്ക് ആശ്രയവും അഭയവുമായ രീതിയില്‍ കല്‍കിപുരി ക്ഷേത്രം പ്രസിദ്ധമാകും.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു.
”എല്ലാം പൂര്‍വ്വാധികം പ്രശോഭിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായതെല്ലാം കല്‍കിയ്ക്ക് നേരിട്ട് ദിവ്യത്വത്താല്‍ സ്വയം വെളിപ്പെടും. പരകായപ്രവേശംപോലുള്ള പ്രാണന്റെ സഞ്ചാരമെല്ലാം സാധ്യമാകുന്നവിധത്തില് ദൈവീക ചൈതന്യമുണ്ട്. പക്ഷേ അതെല്ലാം ദേവകാര്യാര്ത്ഥമുള്ളതും കല്കി തീരുമാനിക്കുന്നപ്രകാരവുംമാത്രം സംഭവിക്കുന്നതാണ്!!” പാണമ്പ്ര ശശിധര പണിക്കരും സത്യപാലന് പണിക്കരും അറിയിച്ചു.
”കല്‍കിയില്‍ കുടികൊള്ളുന്നത് ശൈവ-വൈഷ്ണവ- ശാക്തേയ ചൈതന്യമാണ്. പരമമായ ഭാവം. ത്രിമൂര്‍ത്തി ചൈതന്യം. പൂര്വ്വജന്മദോഷങ്ങളെല്ലാം അനുഭവിച്ചുകഴിഞ്ഞ്, ഒരു ജന്മം കഴിഞ്ഞ് മറ്റൊരു ജന്മമെടുക്കുന്നതിനുള്ള, പൂര്‍ണ്ണചൈതന്യത്തോടെ അവതരിക്കുന്നതിനുള്ള സമയമായി. എല്ലാം അവിടുന്ന് തീരുമാനിക്കുന്നതുപോലെയാണ്.” ശ്രീ പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു.
”ഏഴര വര്‍ഷത്തിന്നുള്ളില്‍ (2003 ഏപ്രില്‍ എട്ട് മുതല്‍ 2010 ഒക്ടോബറിന്നുള്ളില്) കല്കി ഉന്നത പദവിയിലെത്തും.” ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ ഗ്രഹങ്ങളുടെ സഞ്ചാരക്രമങ്ങള്‍ നിര്‍ണ്ണയിച്ച് അറിയിച്ചു. ”ഏഴര വര്‍ഷംകൊണ്ട് പ്രവര്‍ത്തനം ഉച്ചാവസ്ഥയില്‍ അഥവാ പൂര്‍ണ്ണതയിലെത്തുന്നതാണ്.” പാണമ്പ്ര ശശിധരപണിക്കര്‍ വിശദീകരിച്ചു.
”അടുത്ത്തന്നെ, സമീപഭാവിയില്‍ത്തന്നെ നന്മകള് നിറഞ്ഞ ശോഭനമായ ഭാവിയുണ്ട്. എല്ലാവരാലും അംഗീകരിക്കപ്പെടും, സ്വീകരിക്കപ്പെടും.” ശ്രീ താനൂര്‍ പ്രേമന് പണിക്കര്‍ അറിയിച്ചു. ”ഇപ്രകാരം പ്രശ്നഫലങ്ങള്‍ അറിയിക്കുന്നതിനുള്ള പ്രശ്നചിന്തനക്ക് നിയമങ്ങളും പ്രമാണങ്ങളുമുണ്ട്. ഒരുപാട് കാലങ്ങള്‍കൊണ്ട് ഒരുപാട് ആചാര്യന്മാര് എഴുതിവെച്ചതിന്റെ ഗോചരയുക്തിയാണ് ഞങ്ങള്‍ അറിയിക്കുന്നത്.” ശ്രീ പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു.
2003 ഏപ്രില്‍ 07-ാം തിയ്യതി കല്‍കിയുടെ അച്ഛന്റെ (കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണനാണ് കല്‍കിയുടെ പിതാവ്) കോഴിക്കോട് ജില്ലയിലെ ചൂലൂരിലുള്ള വീട്ടില്‍വെച്ച്, ദൈവജ്ഞന് താനൂര്‍ പ്രേമന് പണിക്കരും ജ്യോത്സ്യന്മാരായ പാണമ്പ്ര ശശിധര പണിക്കരും സത്യപാലന് പണിക്കരും നടത്തിയ കുടുംബ സംബന്ധമായ സ്വര്‍ണ്ണപ്രശ്നത്തില്‍, രാമകൃഷ്ണന്-ശാരദ ദമ്പതികളുടെ സന്താനങ്ങളില്‍ മൂന്നാമത്തേതും ഇളയതുമായ കല്‍കിയെക്കുറിച്ചുള്ള പ്രശ്നചിന്തയിലും, പിന്നീട് 2003 ജൂണ്‍ 20-ാം തിയ്യതി പ്രദേശത്തുകാരനും റിട്ട. അസിസ്റ്റന്റ് കമ്മീഷണറുമായിരുന്ന (വാണിജ്യനികുതി വകുപ്പ്) ശ്രീ. കെ. ഗോപാലന്റെ എടവണ്ണപ്പാറയ്ക്ക് സമീപവും ചീക്കോട് പഞ്ചായത്തില്പ്പെട്ടതുമായ ചാലിക്കരപുറായിലുള്ള സുരഭി നിവാസില്വെച്ച് പ്രസിദ്ധ ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കരും പ്രസിദ്ധ ജ്യോത്സ്യന് പാണമ്പ്ര ശശിധര പണിക്കരും കല്കിയുടേയും കല്കിപുരിയുടേയും പേരില്‍ നടത്തിയ താംബൂലപ്രശ്നത്തിലും സവിശേഷതയോടെ, അത്യത്ഭുതകരമായി, ഒരേ പോലെ കര്‍ക്കിടകം രാശിയും വ്യാഴത്തിന്റെ ഉച്ചാവസ്ഥയും തെളിഞ്ഞിരുന്നു. ഒരുദ്ദേശ്യത്തിനായി സ്വര്‍ണ്ണപ്രശ്നം പന്ത്രണ്ടണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ പാടുള്ളൂവെന്നും, കുടുംബത്തിനായി സ്വര്‍ണ്ണപ്രശ്നം നടത്തിയതിലെ പ്രശ്നചിന്തയില്‍ ഉള്‍പ്പെട്ടതിനാല്‍ വീണ്ടും സ്വര്‍ണ്ണപ്രശ്നം പന്ത്രണ്ട് വര്‍ഷം കഴിയാതെ പാടില്ലെന്നും, എന്നാല്‍ താംബൂലപ്രശ്നം ഉത്തമമാണെന്നുമുള്ള ദൈവജ്ഞന് ശ്രീ താനൂര്‍ പ്രേമന് പണിക്കരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്, കല്കിയേയും കല്കിപുരിയേയും സംബന്ധിച്ച് പ്രത്യേകമായി 20.06.2003-ന് വീണ്ടും താംബൂലപ്രശ്നം നടത്തിയത്.
ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്റെ പുനര്ജന്മം. 1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ച് പോയതിന് ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്ജന്മം. ആകെ ശ്ലോകങ്ങള്‍ 70. ആകെ വരികള്‍ 280. ആകെ പദങ്ങള്‍ 840.
സർവ്വാധികാരിയും പരമ ഗുരുവുമായ ശിവദേവൻ അറിയിച്ചു : നമ്മുടെ അനുഗ്രഹത്താല്‍ ജാതിമതങ്ങള്‍ക്കതീതമായ ഏകത്വത്തില്‍ നിലകൊള്ളുന്ന കല്കി, ഇതിനുമുമ്പ് ശ്രീകൃഷ്ണനായി അവതരിച്ചിരുന്നു. അക്കാലത്ത് ആടിയ ലീലകളെല്ലാം പ്രസിദ്ധമാണ്. നിരവധി ദേവരഹസ്യങ്ങളുണ്ട്. ദ്രൗപദിയെ രക്ഷിച്ചതും നീ തന്നെ.” പാഞ്ചാല രാജനായ ദ്രുപദന്റെ പുത്രിയായതിനാല്‍ പാഞ്ചാലിയെന്നും വിളിയ്ക്കാറുണ്ട്, അര്‍ജുനൻ്റെ മാത്രം പത്നിയായ ദ്രൗപദിയെ).
– അഗസ്ത്യ മഹര്‍ഷി എഴുതിയ കല്കി പുരാണം ദേവരഹസ്യകാണ്ഡ(മഹാശിവനാഡി സൂക്ഷാസൂക്ഷ്മം)ത്തില്‍നിന്നും.
കല്കി 2000ല്‍ യുഗധര്‍മ്മ മാസികയില്‍ കൊടുത്തത് 2008ല്‍ കല്‍കിപുരി പബ്ലിക്കേഷന്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്, 2010 സപ്തംബര്‍ 21ലെ ജന്മഭൂമി പത്രത്തില്‍നിന്നും.…
ദ്രൗപദീപതി അര്ജുനന് മാത്രം : യഥാര്‍ത്ഥ ശ്രീകൃഷ്ണ പൂര്‍വ്വാവതാര ചരിതം കല്കി വെളിപ്പെടുത്തുന്നു
കുശവഗൃഹത്തില്‍ വളരെ കുറച്ചേ സ്ഥലമുള്ളൂ. സൗകര്യങ്ങളുമില്ല. എങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അതും അനുഗ്രഹമാണ്. മാതാ കുന്തി തിരക്കിട്ട് ഭക്ഷണം തയ്യാറാക്കുന്നതിനിടയിലും ഭഗവാന് ശ്രീകൃഷ്ണനെ സ്മരിച്ചു.
ഭക്ഷണം പാകംചെയ്യുന്ന കുന്തി പുത്രസ്മരണയില്‍ മുഴുകി.
ഭീമനിപ്പോള്‍ വിശന്ന് പരവശനായിട്ടുണ്ടാകും. യുധീഷ്ഠിരനാണെങ്കില്‍ സ്വല്പംപോലും വിശപ്പ് സഹിക്കുവാന്‍ കഴിയില്ല. അര്ജുനന് ഒന്നും പറയില്ല. അതുപോലെ നകുലനും സഹദേവനും പരിഭവം പറഞ്ഞ് ഒട്ടും പ്രയാസങ്ങള്‍ ഉണ്ടാക്കുകയില്ല. എല്ലാത്തിലും കൂടിത്തരികയും ചെയ്യും!
അഞ്ച് മക്കള്‍! പക്ഷേ വിധി..? ഓര്‍മ്മകള്‍ കുന്തിയെ തഴുകിക്കൊണ്ടിരുന്നു.
പുറത്ത് മക്കളുടെ കാല്പെരുമാറ്റം കേട്ടുവോ? കുന്തി സുക്ഷ്മതയോടെ കാതോര്‍ത്തു. അതെ! അവര്‍ വരുന്നുണ്ട്! കുന്തി സ്വയം ആശ്വസിച്ചു.
ഒട്ടേറെ യാത്ര ചെയ്തിട്ടുണ്ട്. കുന്തിക്ക് ശരീരമാസകലം നുറുങ്ങുന്ന വേദന! എഴുന്നേല്‍ക്കുവാന്‍പോലും പ്രയാസം. അസ്വസ്ഥതകളെ സാരമാക്കാതെ ധൃതിയില്‍ കുന്തി പാചകത്തില്‍ മുഴുകി.
അതിനിടെ അപ്രതീക്ഷിതമായി-
മാതാ! ഇന്നത്തെ ഭിക്ഷ വിശേഷം!! പൂമുഖത്തെത്തി യുധീഷ്ഠിരന് ആഹ്ലാദത്തോടെ അകത്തുള്ള കുന്തിയോട് വിളിച്ചു പറഞ്ഞു.
എന്തായാലും തുല്യമായെടുത്തോളൂ!!
ഉത്തരക്ഷണത്തില്‍ ഒട്ടും പരിശോധിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെയുള്ള കുന്തിയുടെ മറുപടി പൊടുന്നനെ യുധീഷ്ഠിരനില്‍ നിഗൂഡമായ ചലനമുളവാക്കി!!
എന്നാല്‍ മക്കളുടെ ശബ്ദം കേട്ട് പൂമുഖത്തെത്തിയ കുന്തി ദ്രൗപദിയെ കണ്ടമാത്രേ ആകെ തളര്‍ന്നുപോയി!! സാധാരണപോലുള്ള ഭിക്ഷയെന്ന് കരുതി താന്‍ പറഞ്ഞ വാക്കുകള്‍…..
വിഭ്രമാവസ്ഥയിലാണെങ്കിലും അതിനെ പുറത്ത് കാണിക്കാതിരിക്കുവാന്‍ കുന്തി വളരെ ശ്രദ്ധിച്ചു.
വീരനായ അര്‍ജുനന്റെ ധീരതയ്ക്ക് ലഭിച്ച ന്യായമായ സമ്മാനം!!
സന്ദര്‍ഭോചിതമായ യുധീഷ്ഠിരന്റെ മറുപടി വിശേഷം തന്നെ!!
യുധീഷ്ഠിരന് അങ്ങനെത്തന്നെയാണല്ലോ? താന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഒരിക്കലും വെളിപ്പെടുത്താത്തവിധം ഗുപ്തമായും എന്നാല്‍ വളരെ തന്മയത്വത്തോടേയും സമയോചിതമായി അവതരിപ്പിക്കുന്നതില്‍ യുധീഷ്ഠിരന്റെ പ്രാവീണ്യത സവിശേഷം തന്നെ!!
തുടര്‍ന്ന് യുധീഷ്ഠിരന് കാര്യങ്ങളെല്ലാം വിശദമായി കുന്തിക്ക് വിവരിച്ചു കൊടുത്തു. സ്വയംവരവും അര്‍ജുന-ദ്രൗപദി പാണിഗ്രഹണവും.
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ വളരെ പക്വതയോടെ കുന്തി ദ്രൗപദിയെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി ആചാരമര്യാദകളോടെ സ്വീകരിച്ചു. അതിനുശേഷം കുന്തി യുധീഷ്ഠിരാദികളുടെ സമീപത്തേക്ക് വന്നു.
ഇരിക്കൂ മക്കളെ……
വാല്‍സല്യത്തോടെ കുന്തി മൊഴിഞ്ഞു.
ഇനി എന്തു ചെയ്യും?…..എന്റെ വാക്കുകള്‍ ഫലിക്കുകയും വേണം. പക്ഷേ ധര്‍മവിരുദ്ധവും സ ദാചാര വിരുദ്ധവുമായ യാതൊന്നും സംഭവിക്കുവാനും പാടില്ല.
അബദ്ധത്തില്‍ അടര്‍ന്നുവീണ തന്റെ വാക്കുകളെ ചൊല്ലി കുന്തി പരിതപിക്കുവാന്‍ തുടങ്ങി.
അമ്മ പറയുന്നതുപോലെ ചെയ്യാം….? അതിനിടെ അമ്മയെ പ്രയാസപ്പെടുത്താതിരിക്കാനായി അര്ജുനന് സ്വന്തം തീരുമാനത്തെ അറിയിച്ചു.
പങ്ക് വെക്കുവാന്‍ ഇതൊരു വസ്തുവല്ലല്ലോ? പത്നിയല്ലേ…?
മാതാവിന്റെ വാക്കുകള്‍ അനുസരിക്കുമ്പോഴല്ലേ പുത്രധര്‍മം പാലിക്കപെടുന്നത്? അതിനിടെയുള്ള യുധീഷ്ഠിരന്റെ ചോദ്യം വിഷയത്തെ വീണ്ടും സജീവമാക്കി.
അങ്ങനെയെങ്കില്‍ എന്തായാലും തുല്യമായി എടുത്തോളൂ എന്ന മാതാവിന്റെ വാക്കുകള്‍ പാലിക്കുവാന്‍ നാം ബാധ്യസ്ഥരല്ലേ? പ്രത്യേക ഉദ്ദേശ്യം വെച്ചുള്ള യുധീഷ്ഠിരന്റെ ചോദ്യം കുന്തിയില്‍ അസ്വസ്ഥതയുളവാക്കി.
ധര്‍മത്തെക്കുറിച്ച് ജ്യേഷ്ഠനുതന്നെ നല്ല വശമല്ലേ? ഭീമന് യുധീഷ്ഠിരന് വിട്ടുകൊടുത്തു.
ശരി! ഞാനൊന്ന് പര്യാലോചിക്കട്ടെ. യുധീഷ്ഠിരന്റെ മറുപടി വിഷയത്തിന് താല്ക്കാലികമായ വിരാമമേകി.
എല്ലാവരും എഴുന്നേറ്റു. ഇനി ആഹാരം കഴിക്കാം. എല്ലാവരേയും ക്ഷണിച്ച് കുന്തി അകത്തേക്ക് കടക്കവേ, പെട്ടന്ന് നിന്നു!
എല്ലാം കേട്ടിട്ടുണ്ടാകും. ദ്രൗപദിയുടെ ദൈന്യത കലര്‍ന്ന കണ്ണുകള്‍ എന്തോ അരുതേ എന്ന് വിളിച്ചു പറയുന്നില്ലേ? കുന്തിക്ക് വിഷമമായി.
വരൂ! കുന്തി സ്നേഹത്തോടെ ദ്രൗപദിയെ അകത്തേക്ക് വിളിച്ചു.
അത്താഴം കഴിഞ്ഞ് എല്ലാവരും കിടന്നു.
താന്‍ ചൊല്ലിയ വാക്കിനാല്‍ ധര്‍മവിരുദ്ധമായ യാതൊന്നും സംഭവിക്കരുതേയെന്ന് കുന്തി ശ്രീകൃഷ്ണനേ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എല്ലാം കൃഷ്ണന്റെ തീരുമാനപ്രകാരം മാത്രമേ ചെയ്യുകയുള്ളൂവെന്നും കുന്തി തീരുമാനിച്ചു.
********** ************ ************
ക്ഷീണത്താല്‍ പെട്ടന്ന് മയങ്ങിപ്പോയ കുന്തി ഞെട്ടിയുണര്‍ന്നു. അകലെ കുളമ്പടി ശബ്ദം കേള്‍ക്കുന്നില്ലേ? കുന്തി കാതോര്‍ത്തു.
ഒരുപക്ഷേ ശത്രുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ? ദ്രുപദന് സംശയം തോന്നിയോ? ആയോധന പാടവം അര്‍ജുനനെ തിരിച്ചറിയുവാന്‍ ഇടയാക്കിയോ?
ദുശ്ശാസനന് വാര്‍ത്ത അറിഞ്ഞിട്ടുണ്ടാകുമോ? ധര്മഷ്ഠനായ ദുര്യോധനന് തികച്ചും അപമാനമായ സഹോദരന് . അതാണ് ദുശ്ശാസനന് !! ഇനി അവനെന്തെങ്കിലും കുബുദ്ധി പ്രയോഗിച്ചോ? അവനന്നും ദുര്യോധനന്റെ അധികാരത്തെ കൈവശപ്പെടുത്തുകയാണല്ലോ ലക്ഷ്യം? പക്ഷേ സാധാരണ ആര്‍ക്കും അറിയുവാന്‍ കഴിയില്ലെന്ന് മാത്രം!!
ചിന്തകള്‍ മഥിച്ചുകൊണ്ടിരിക്കേ, അകലെ കുളമ്പടി ശബ്ദം ഉച്ചത്തിലായി.
രഥചക്രത്തിന്റെ ശബ്ദവും കേള്‍ക്കുന്നില്ലേ? ഭയാശങ്കകളോടെ കുന്തി സശ്രദ്ധം കാതോര്‍ത്തു.
രഥത്തിലിപ്പോള്‍ ആരായിരിക്കും? കൃഷ്ണനായിരിക്കുമോ? അതോ ശത്രുക്കളോ? ചിന്തകളില്‍നിന്ന് ഉണര്‍ന്ന കുന്തി ഒരു മണ്‍ചെരാഗ് കത്തിച്ച് മക്കളെയെല്ലാം ശ്രദ്ധിച്ചു.
വളരെ ചെറിയ മുറിയായതിനാല്‍ എല്ലാവരും ഒരുമിച്ചായിരുന്നു കിടന്നിരുന്നത്.
യാത്രാക്ഷീണം ദ്രൗപദിയെ വല്ലാതെ തളര്‍ത്തി. പതിവില്ലാത്തതല്ലേ? പാവം കുട്ടി! ഈ നരകത്തിലെത്താനാണ് വിധി? കുന്തിക്ക് സങ്കടമായി.
ഭീമനും അര്‍ജുനനും നകുലസഹദേവന്മാരും ഒരുമിച്ചാണെങ്കിലും, യുധീഷ്ഠിരന് മാത്രം വേറെത്തന്നെയാണ് കിടക്കുന്നത്. എല്ലാവരും എപ്പോഴും യുധീഷ്ഠിരനെ പ്രത്യേകം ബഹുമാനിച്ചിരുന്നു.
തളര്‍ന്നുറങ്ങുന്ന മക്കളെ നോക്കി കുന്തി നെടുവീര്‍പ്പിട്ടു.
കഴിഞ്ഞ കുറേക്കാലത്തെ ശീലംകൊണ്ട് എല്ലാവരും പെട്ടെന്ന് തയ്യാറായി.
ഇവിടേയും പ്രശ്നങ്ങളുണ്ടായാല്‍, തല്‍ക്കാലത്തേക്കെങ്കിലും താമസിക്കുവാന്‍ ഇടംതന്ന ആ സാധു മനുഷ്യനും മറ്റിടങ്ങളില്‍ ഉള്ളവരെപ്പോലെത്തന്നെ പെരുമാറുമോ? അനുഭവം അങ്ങനെയാണല്ലോ?
ഇപ്പോഴാണെങ്കില്‍ ദ്രൗപദിയുംകൂടിയുള്ളതുകൊണ്ട്…….. പ്രബലരായ അഞ്ച് മക്കളുണ്ടായിട്ടും അത്താണിയായി ഒരിടമില്ലെന്ന് ആലോചിക്കുമ്പോള്‍….. എല്ല്ലാം വരുത്തിവെച്ചതല്ലേ?
യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിനോക്കിയ കുന്തിയുടെ ചിന്തകള്‍, പുറത്തെ ശക്തമായ കാല്‍പ്പെരുമാററത്തില്‍ ചിന്നിച്ചിതറി.
രാജകീയ സൗകര്യങ്ങളോടെ കഴിഞ്ഞവള്‍ ഒരു ദിവസംകൊണ്ട് സാധാരണക്കാരിയായി! എന്തൊരു വിധി!! എങ്കിലും ഇഷ്ടപെട്ടവനെത്തന്നെ ലഭിച്ചല്ലൊ? ബാക്കിയെല്ലാം ശരിയാക്കാവുന്നതേയുള്ളൂ! അങ്ങനെ ആശ്വസിക്കാം. ദ്രുപദന്റെ കണ്ണുകള്‍ നിറഞ്ഞു.
പാണ്ഡവരാണെന്ന് ആദ്യമേ നമുക്ക് സംശയമുണ്ടായിരുന്നു. അതിഥി സല്‍ക്കാരത്തിനുശേഷം ദ്രുപദന് ആരംഭിച്ചു.
അങ്ങയുടെ ആഗമനം ഞങ്ങളുടെ ഭാഗ്യം!! സന്ദര്‍ഭാനുസരണമുള്ള യുധീഷ്ഠിരന്റെ മറുപടി കുറിക്കുകൊണ്ടു.
വളരെ ആശിച്ചുണ്ടായതിനാല്‍, ഇതുവരേയും ദ്രൗപദിയെ പിരിഞ്ഞിരുന്നിട്ടില്ല. മകളുടെ വേര്‍പാട് വലിയ വേദനയുളവാക്കി. മാത്രമല്ല, പിതാവെന്ന സ്ഥാനപ്രകാരം മകളോടുള്ള കര്‍ത്തവ്യം നിറവേറ്റിയതില്‍ ഒട്ടേറെ പാളിച്ചകള്‍ സംഭവിചിട്ടുണ്ട്. ശ്രീകൃഷ്ണ ഭഗവാന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ കേട്ടപ്പോഴാണ് നാം ആ വാസ്തവം അറിഞ്ഞത്! അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ എത്തുവാനായി.
സന്ദര്ശനോദ്ദേശ്യത്തെ വ്യക്തമാക്കുന്ന ദ്രുപദന്റെ വാക്കുകള്‍ യുധീഷ്ഠിരനില്‍ അസ്വാസ്ഥ്യം സൃഷ്ടിച്ചുവോ? കുന്തി ശ്രദ്ധിച്ചു.
അങ്ങയുടെ സാന്നിധ്യത്താല്‍ ഈ കുടിലുപോലും ശ്രേഷ്ഠമായില്ലേ!! യുധീഷ്ഠിരന്റെ ഭവ്യത കലര്‍ന്ന മറുപടി ദ്രുപദരാജനില്‍ സംപ്രീതിയുളവാക്കി.
അതിനിടെ രഥത്തിന്റെ ശബ്ദം ഗ്രാമവാസികളെ ഉണര്‍ത്തി. പക്ഷേ രാജാവിന്റെ നിര്‍ദ്ദേശത്താല്‍ കൂടെയുള്ള അംഗരക്ഷകര്‍ എല്ലാം ഭംഗിയായി നിര്‍വ്വഹിച്ചു. പ്രജകള്‍ സ്വന്തം വാസസ്ഥലങ്ങളിലേക്ക് തിരിച്ചുപോയി.
വീണ്ടും ദ്രുപദരാജനുമായുള്ള സംഭാഷണം ആരംഭിച്ചു.
എല്ലാവരേയും കൊട്ടാരത്തിലേക്ക് ക്ഷണിക്കുവാനാണ് ദൂതന്മാര്ക്ക് പകരം നാംതന്നെ എഴുന്നള്ളിയത്. അര്‍ഹരായവരെ അതേപ്രകാരംതന്നെ അറിയിക്കണമല്ലോ?
ശരി! എല്ലാം അങ്ങയുടെ ഇച്ഛപോലെ!! യുധീഷ്ഠിരന് വേഗം അനുസരിച്ചു. ഭഗവാന് ശ്രീകൃഷ്ണനോടുള്ള കുന്തിയുടെ പ്രാര്‍ത്ഥന ഫലിച്ചു.
എല്ലാവരും വളരെ പെട്ടെന്ന് യാത്രയായി.
********** ************ ************
യാത്രക്കിടയില്‍ ആരും സംസാരിച്ചില്ല. കുന്തി എല്ലാം പ്രത്യേകം ശ്രദ്ധിച്ചു. സര്‍വ്വേശ്വരന്മാരായ ഭഗവാന് ശ്രീ ശിവനേയും ഭഗവാന് വിഷ്ണുവിനേയും അകമഴിഞ്ഞ് കുന്തി പ്രാര്‍ത്ഥിച്ചു. ശ്രീകൃഷ്ണന്റെ ദിവ്യാനുഗ്രഹം ഉള്ളതിനാല്‍ എല്ലാം ഭംഗിയായും ധാര്‍മ്മികമായും മാത്രമേ സംഭവിക്കുകയുള്ളൂ. ഭഗവാന് ശ്രീകൃഷ്ണന് ഭക്തവത്സലനാണ്. കുന്തി ശ്രീകൃഷ്ണ ഭക്തിയില്‍ മുഴുകി.
എന്തായാലും ശ്രീകൃഷ്ണന് അവിടെയുള്ളതുകൊണ്ട് ദ്രൗപദിയുടെ കാര്യത്തില്‍ പേടിക്കേണ്ടതില്ല. കുന്തി ആശ്വസിച്ചു. ഒരു സ്ത്രീ അഞ്ച് സഹോദരന്മാരുടെ പത്നിയാവുക എന്നതിലും വലിയ അപമാനം മറ്റെന്താണുള്ളത്?
ഹൊ! ഓര്‍ക്കുവാന്‍പോലും വയ്യ! അഞ്ച് സഹോദരന്മാര്ക്കും പത്നിയാകേണ്ടിവന്നാല് ദ്രൗപദിയുടെ അവസ്ഥ എന്താകും? അഭിമാനമുള്ളവരാരും അതിന് തയ്യാറാവുകയില്ല? ദ്രുപദരാജാവിന്റെ മകള്‍ക്കാണോ അഭിമാനത്തില്‍ കുറവ്?
ആരേയും ഭയക്കാത്ത തന്റേടിയായ ദ്രൗപദി ഇത്രയും ഹീനമായ വിഷയമുണ്ടായിട്ടും പക്വതയോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. അവള് അത്രകണ്ട് അര്‍ജുനനെ ഇഷ്ടപ്പെടുന്നുണ്ടാകും. അല്ലെങ്കില്‍ ദ്രുപദന്റെ മകള്‍ എന്തിന് അലഞ്ഞ് നടക്കുന്ന അര്‍ജുനനെത്തന്നെ വരണമാല്യം ചാര്‍ത്തി സ്വീകരിക്കണം? ശ്രീകൃഷ്ണന്റെ ഇച്ഛയായിരിക്കുമിത്. കുന്തി ഗഹനമായ ചിന്തയിലാണ്ടു.
രഥം കൊട്ടാരത്തിലെത്തി. രാജാവ് അതിഥികള്‍ക്ക് വിശ്രമിക്കുവാനുള്ള സൗകര്യങ്ങള്‍ മുമ്പേ ഏര്‍പ്പെടുത്തിയിരുന്നു. കുന്തിയോടൊപ്പം ദ്രൗപദിയും പാണ്ഡവര്ക്കരികില് വിശ്രമിച്ചു. കളിച്ചു വളര്‍ന്ന കൊട്ടാരം! അത് വിസ്മരിച്ചപോലെയായിരുന്നു ദ്രൗപദിയുടെ പെരുമാറ്റം.
ഒരു ദിവസംകൊണ്ടുള്ള ദ്രൗപദിയുടെ മാറ്റം കുന്തിയെ ആശ്ചര്യപ്പെടുത്തി. ഇത്രയും പക്വത ഈ കുട്ടിക്ക് എങ്ങനെ ലഭിച്ചു. കുന്തിക്ക് ദ്രൗപദിയെ വളരെ ഇഷ്ടമായി.
സഭയില്‍വെച്ച് ദ്രുപദന് പാണ്ഡവരോടുള്ള ഉപചാരങ്ങളും ആദിത്യമര്യാദകളും വിധിപ്രകാരം ചെയ്തു. ശ്രീകൃഷ്ണന് സഭയ്ക്ക് തിളക്കമേകി ഉചിതമായ സ്ഥാനത്ത്തന്നെയുണ്ട്. കുന്തിക്ക് ആശ്വാസമായി.
നാം തന്നെയാണ് ഈ അവസരം ഒരുക്കിയത്! കൃഷ്ണന്റെ മധുരമായ ശബ്ദം ഒഴുകിയെത്തി. കുന്തി പ്രത്യേകം ശ്രദ്ധിച്ചു.
ഹേ യുധീഷ്ഠിരന് ! ധര്മത്തില് നിലകൊള്ളുകയാണെങ്കില്‍ ഇന്നത്തെ പ്രയാസങ്ങളില്‍നിന്നും വിമുക്തരാവാം. അതിനാകുന്നു ഈ അവസരം. കൃഷ്ണന് ആരംഭിച്ചു.
പക്ഷേ, യുധീഷ്ഠിരന് പ്രതികരിച്ചില്ല.
അര്ജുനന് ഇപ്പോള്‍ വെറും അര്‍ജുനനല്ല! ദ്രൗപദിയുടെ ഭര്‍ത്താവും മഹാരാജാ ദ്രുപദന്റെ മരുമകനുമായ അര്‍ജുനനാകുന്നു!! അതിനാല്‍ നിര്‍ബന്ധമായും ആ യശസ്സ് നിലനിര്‍ത്തിയേ പറ്റൂ. ഗാംഭീര്യതയാല്‍ പ്രശോഭിതമായ ശ്രീകൃഷ്ണന്റെ വാക്കുകള്‍ ശ്രദ്ധേയമായി.
കൃഷ്ണന്റെ വാക്കുകളെ ഖണ്ഡിച്ചുകൊണ്ട് യുധീഷ്ഠിരന് പൊടുന്നനെ വാദമുന്നയിച്ചു. കൃഷ്ണനൊഴികെ എല്ലാവരും സ്തബ്ധരായി! കുന്തിയും നടുങ്ങിപ്പോയി!
ഇത്ര അസംബന്ധം പറയുവാന്മാത്രം വിശേഷിച്ചെന്തെങ്കിലും? സാധാരണപോലുള്ളതാണെങ്കിലും പരിഹാസദ്യോതകമായ കൃഷ്ണന്റെ ചോദ്യം യുധീഷ്ഠിരനില്‍ രോഷാഗ്നി വളര്‍ത്തി.
ഞങ്ങള്‍ മാതാവ് പറയുന്നത് അനുസരിക്കുന്നവരാണ്. ശാന്തമാണെങ്കിലും യുധീഷ്ഠിരന്റെ വാക്കുകള്‍ എല്ലാവരിലും അസഹ്യതയുളവാക്കി. വിപരീതമായ അന്തരീക്ഷത്തിലേക്കാണ് കാര്യങ്ങളുടെ ഗതിയെന്ന് തിരിച്ചറിഞ്ഞ കുന്തി വേഗം ഇടപെട്ടു.
കേള്‍ക്കൂ കൃഷ്ണാ! ആഹാരമുണ്ടാക്കുന്ന തിരക്കിനിടയിലാണ് ദ്രൗപദിയേയുംകൂട്ടി ഇവരെത്തിയത്. വിശേഷമായ ഭിക്ഷയാണ് കൊണ്ടുവന്നതെന്ന് യുധീഷ്ഠിരന് പൂമുഖത്തുനിന്ന് വിളിച്ചുപറഞ്ഞപ്പോള്‍, യഥാര്‍ത്ഥത്തില്‍ എന്താണെന്ന് അന്വേഷിക്കുന്നതിനുമുമ്പേ എന്തായാലും തുല്യമായെടുത്തോളൂ എന്ന് ഞാനങ്ങ് പറഞ്ഞുപോയി! അതിനെയാണ് യുധീഷ്ഠിരന് ഈ പറയുന്നത്!! കുന്തിയുടെ മൊഴികള്‍ അവസരോചിതമായി.
ദ്രൗപദിയുടെ കണ്ണുകള്‍ ആശ്വാസത്താല്‍ വിടര്‍ന്ന് വികസിച്ചു. ദ്രുപദനും പത്നിയും മറ്റെല്ലാവരും ആശങ്കാകുലരായി.
ഇത്രേയുള്ളോ? കൃഷ്ണന്റെ മറുപടി യുധീഷ്ഠിരനെ ചൊടിപ്പിച്ചു.
എന്താ മാതാവിന്റെ വാക്കിന് വിലയില്ലേ? അത് അനുസരിക്കേണ്ടതല്ലേ? യുധീഷ്ഠിരന്റെ വാക്കുകള്‍ക്ക് തീക്ഷ്ണതയേറി.
ഹേ യുധീഷ്ഠിരന്! സാധാരണ ഭിക്ഷയാണെന്ന മുന്‍വിധിയില്‍ യഥാര്ത്ഥമെന്തെന്ന് ഒട്ടും അന്വേഷിക്കാതെയാണ് എന്തായാലും തുല്യമായെടുത്തോളൂ എന്ന് പറഞ്ഞതെന്ന് സ്വല്പംമുമ്പേ ഇവിടെ മാതാ കുന്തിതന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. മാത്രമല്ല, തനിക്കറിയാത്ത അഥവാ അന്വേഷിച്ച് പരിശോധിച്ച് നിജസ്ഥിതി വ്യക്തമാകാത്ത ഒരു വിഷയത്തെക്കുറിച്ച് പൊതുവായ ധാരണപ്രകാരം സാധാരണപോല്‍ പറയുന്നത് അഭിപ്രായം മാത്രമാകുന്നു. ഒരിക്കലും തീരുമാനമല്ല.
ശ്രീകൃഷ്ണന് പ്രശ്നത്തിന്റെ കാര്യകാരണ ബന്ധങ്ങളെ നൂലിഴകീറി പരിശോധിക്കുവാന്‍ തുടങ്ങി.
പങ്കുവെക്കുവാന്‍ ഇതൊരു വസ്തുവല്ലല്ലോ? അര്‍ജുനന്റെ പത്നിയല്ലേ? കൃഷ്ണന് ചോദ്യശരങ്ങള്‍ എയ്തുതുടങ്ങി.
സ്വന്തം പത്നിയെ മറ്റുള്ളവര്‍ക്ക് വീതിച്ചുകൊടുക്കുന്നതാണോ സംസ്ക്കാരം? സ്വന്തം പത്നിയെ തന്റെ സഹോദരന്മാര്ക്ക് പങ്കുവെക്കുന്നതാണോ സദാചാരം? മാതാവിന്റെ വാക്കുകള്‍പ്രകാരമെന്ന ന്യായീകരണത്തില്‍ ഇത്രയും ഹീനമായൊരു കാര്യത്തിന് കൂട്ടുനില്‍ക്കുന്നതാണോ യുധീഷ്ഠിരന്റെ ധര്‍മവാദം? സ്വന്തം പത്നിയെ മറ്റുള്ളവര്‍ക്കും പങ്കുവെക്കുന്നതാണോ അര്‍ജുനന്റെ ധീരത? അനുജന്റെ പത്നിയെ തങ്ങളുടേയും പത്നിയാക്കുന്നതാണോ യുധീഷ്ഠിരന്റേയും ഭീമന്റേയും മഹാത്മ്യം? ജ്യേഷ്ഠന്റെ പത്നിയെ തങ്ങളുടേയും പത്നിയാക്കുന്നതാണോ നകുലസഹദേവന്മാരുടെ സാന്മാര്‍ഗ്ഗീകത്വം? മരുമകളെ എല്ലാ മക്കള്‍ക്കും വീതിച്ചു നല്കലാണോ മാതാ കുന്തിയുടെ വൈശിഷ്ട്യത? സഹോദരന്മാരായ അനവധിപേര്‍ക്ക് പത്നിയായിരിക്കുന്നതാണോ ദ്രൗപദിയുടെ പാതിവ്രത്യം? ഇപ്രകാരമുള്ള സദാചാരവിരുദ്ധമായ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണോ ദ്രുപദരാജന്റെ ധര്‍മനിഷ്ഠ?
സാധാരണ സദാചാര ജീവിതത്തിനുപോലും നിരക്കാത്ത ഇത്തരം കാര്യങ്ങള്‍ക്ക് കൂട്ടുനില്ക്കുവാന് അഷ്ടമാവതാരമായ നമുക്ക് സാധ്യമല്ല. കൃഷ്ണന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ എല്ലാവരും തലകുനിച്ചു.
ദ്രുപദന് സമാധാനമായി. കുഞ്ഞുനാള്‍മുതല്‍ക്കേ അര്‍ജുനനെക്കുറിച്ച് കൃഷ്ണന് ദ്രൗപദിയോട് പറയുമായിരുന്നു. അപ്പോഴേ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. എന്തായാലും അര്‍ജുനനെത്തന്നെ എന്റെ മകള്‍ക്ക് പതിയായി ലഭിച്ചല്ലോ! ദ്രുപദന് മനസ്സാ കൃഷ്ണനെ നമിച്ചു.
അര്ജുനന് തെല്ലു ജാള്യതയുണ്ടായെങ്കിലും ശ്രീകൃഷ്ണ വാണികളില്‍ അഭിമാനംകൊണ്ടു.
അഷ്ടമാവതാര ശ്രീകൃഷ്ണന് ഏതൊരു കാര്യവും സദാചാരപരമായി പ്രായോഗികതയിലൂന്നി ധാര്‍മ്മികമായി മാത്രമേ നിര്‍വ്വഹിക്കൂ. ധര്‍മവിരുദ്ധമായ യാതൊന്നിനും കൂട്ടുനില്ക്കുകയുമില്ല. വിഷ്ണുദേവന്റെ ദശാവതാരത്തില്‍ അഷ്ടമാവതാരമാണ് ഭഗവാന് ശ്രീകൃഷ്ണന് . കൃഷ്ണസമക്ഷത്തില്‍ എത്തിയതുകൊണ്ട് ഇത്രയും മോശമായ ഈ വിഷയം ഇവിടംകൊണ്ട് അവസാനിക്കും. തീര്‍ച്ച. കുന്തി ചിന്തിച്ചു.
ഇതിനിടെ ശ്രീകൃഷ്ണന് തുടര്‍ന്നു-
മാതാവെന്ന സ്ഥാനം ദിവ്യപ്രേമത്തിന്റെ നിസ്തുല മാതൃകയാകുന്നു. ഒരു സ്ത്രീതന്നെ സന്താനങ്ങളോട് മാതാവായും, പതിയോട് പത്നിയായും, പിതാവിനോട് പുത്രിയായും, സഹോദരങ്ങളോട് സഹോദരിയായും വ്യതസ്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു. അതില്‍ മാതാവെന്നതാണ് ഏറ്റവും ശ്രേഷ്ഠം.
മാതാവിന് സന്താനങ്ങളെല്ലാം തുല്യരാണെന്നിരിക്കേ, എന്തായാലും തുല്യമായെടുത്തോളൂ എന്ന കുന്തിയുടെ വാക്കുകള്‍, തീര്‍ച്ചയായും, കുന്തിയുടെ മാതാവെന്ന സ്ഥാനപ്രകാരമുള്ള ഉത്തരവാദിത്തം പൂര്‍ത്തിയാക്കല്‍ മാത്രമാണ്.
ധാര്‍മ്മികമായി അതാത് സ്ഥാനപ്രകാരമുള്ള അര്‍ഹതപ്രകാരംമാത്രം ഓരോരുത്തര്‍ക്കും തുല്യമായെടുക്കാം. രാജനീതിപ്രകാരം അതാണ് ഒരു രാജ്യത്തെ നിയമം. അല്ലെങ്കില്‍ അരാജകത്വവും അധാര്‍മ്മികതയും ദുരാചാരങ്ങളും അരങ്ങേറി, തല്‍ഫലമായുണ്ടാകുന്ന അരക്ഷിതാവസ്ഥ ആ രാജ്യത്തെത്തന്നെ കീഴടക്കും.
ഏതൊരു കാര്യവും എപ്പോഴും ധാര്‍മ്മികമായി മാത്രമേ നിര്‍വ്വഹിക്കാവൂ. എങ്കില്‍ മാത്രമേ ശിവദേവന്റേയും വിഷ്ണുദേവന്റേയും നിരന്തരമായ അനുഗ്രഹം ലഭിക്കൂ.
ദ്രൗപദി അര്‍ജുനന്റെ മാത്രം പത്നിയായും, യുധീഷ്ഠിരനും ഭീമനും അനുജന്റെ ഭാര്യയായും, നകുലനും സഹദേവനും ജ്യേഷ്ഠന്റെ പത്നിയായും ധാര്‍മ്മികമായി സ്ഥാനത്തിനും കുടുംബ ബന്ധങ്ങള്‍ക്കും അനുസരിച്ച് മാത്രം പ്രായോഗികമായി യുക്തിപൂര്‍വ്വം തുല്യമായെടുക്കാം. നീതിയില്‍ അധിഷ്ഠിതമായ കൃഷ്ണന്റെ വിധിപ്രസ്താവം ആര്‍ഷ ഭാരത സംസ്ക്കാരത്തിന്റെ തിലകക്കുറിയായി.
മാതാവ് തന്റെ സന്താനങ്ങള്‍ക്ക് ആഹാരം തുല്യമായി നല്കുന്നു. എന്നാല്‍ പ്രായത്താലും ശരീരത്തിന്റെ ഘടനയാലും സന്താങ്ങളുടെ ആഹാരത്തിന്റെ അളവ് വ്യത്യസ്തമാകുന്നു. അതിനാല്‍ ഓരോ സന്താനത്തിനും ആവശ്യമായ ആഹാരം നല്കി വിശപ്പ് ശമിപ്പിക്കുമ്പോള്‍ മാത്രമേ മാതാവിന് തൃപ്തിയാവുകയുള്ളൂ. കൂടാതെ, മക്കളില്‍ത്തന്നെ ജ്യേഷ്ഠന് കഴിക്കുന്നതുപോലെ അനുജന് കഴിക്കണമെന്നില്ല. ജ്യേഷ്ഠന്റെ ആഹാരത്തിന്റെ അളവ് അനുജനെ സംബന്ധിച്ച് അധികമാണെങ്കില്‍, അത്രയും കഴിക്കണമെന്ന് നിര്‍ബന്ധിപ്പിക്കുന്നത് ധര്മമാണോ? അനുജന്റെ ആഹാരത്തിന്റെ അളവ് ജ്യേഷ്ഠന് കഴിക്കുന്നതിനേക്കാള്‍ കുറവാണെങ്കില്‍, അത്രയും മാത്രമേ ജ്യേഷ്ഠനും കഴിക്കാവൂ എന്ന് നിര്‍ബന്ധിച്ചാല്‍, ഫലത്തില്‍ ജ്യേഷ്ഠനും പട്ടിണിയാവുകയല്ലേ? ശ്രീകൃഷ്ണ വാണികള്‍ കുന്തിയെ ആശ്വസിപ്പിച്ചു.
ഏറെ ഉന്മേഷവതിയാണ് ദ്രൗപദി. ശ്രീകൃഷ്ണ വചനങ്ങള്‍ ദ്രൗപദിയെ സംതൃപ്തയാക്കി.
എല്ലാവര്ക്കും സമമായല്ല മാതാവ് നല്‍കുന്നത്. സമമാണെങ്കില് ചെറിയ കുട്ടിക്കും വലിയ കുട്ടിക്കും ഒരേ അളവായിരിക്കും. പക്ഷേ, അത് ഏറെ പ്രയാസമുണ്ടാക്കും. കാരണം ഒരേ അളവായത്കൊണ്ട് ചെറിയ കുട്ടിക്ക് ആഹാരം അധികമായിരിക്കും. എന്നാല്‍ വലിയ കുട്ടിക്ക് തികയുകയുമില്ല. ഓരോ സന്താനത്തിന്റേയും പ്രായം, ദേഹസ്ഥിതി അഥവാ ആരോഗ്യം, സ്ഥാനം, രോഗാദി അരിഷ്ടതകള് എന്നിവയെല്ലാം കണക്കിലെടുത്ത് മാത്രമേ മാതാവ് ആഹാരം നല്‍കുകയുള്ളൂ. ആഹാരം സമമായി ഭാഗിക്കുമ്പോള്‍ സന്തുലിതമല്ലാത്തതിനാല്‍ ധര്‍മമായിരിക്കില്ല. സന്തുലിതം ആകുന്നു ധര്‍മം. ഓരോ സന്താനത്തിനും തുല്യമായി അതാത് സ്ഥാനപ്രകാരം ദേഹസ്ഥിതിയും പ്രായവും പരിഗണിച്ചായിരിക്കണം ആഹാരം നല്‍കേണ്ടത്.
സന്താനങ്ങളുടെ ക്ഷേമമാകുന്നു മാതാവിന്റെ കര്‍ത്തവ്യം. അതിനാല്‍ മക്കള്‍ക്ക് ആവശ്യമായ ആഹാരം അവരുടെ ദേഹത്തിന്റെ ഘടനയ്ക്കും പ്രായത്തിനും സ്ഥാനത്തിനും അനുസരിച്ച് മാതാവ് തുല്യമായി നല്കുന്നു. അങ്ങനെ നിര്വ്വഹിക്കുമ്പോള് മാത്രമേ മാതാവിന്റെ കര്‍ത്തവ്യനിര്‍വ്വഹണം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. അതേപ്രകാരം മാതാ കുന്തി തുല്യമായെടുത്തോളൂ എന്ന് മാത്രമേ അരുളിയിട്ടുള്ളൂ. അതുകൊണ്ട് എല്ലാവര്ക്കും അവരവരുടെ സ്ഥാനത്തിനും ബന്ധത്തിനും അനുസരിച്ച് മാത്രം തുല്യമായെടുക്കാം.
രാജവംശജരായ പാണ്ഡവര്‍തന്നെ ഇത്തരം സദാചാര വിരുദ്ധമായ നടപടികള്‍ കൈക്കൊണ്ടാല്‍ പ്രജകളുടെ സ്ഥിതി എന്തായിരിക്കും? ഇടക്കൊന്നു നിര്‍ത്തിയ ശ്രീകൃഷ്ണന് എല്ലാവരേയും വീക്ഷിച്ചു; പ്രത്യേകിച്ച് ദ്രൗപദിയെ.
ഒരു സ്ത്രീ എന്ന നിലയില്‍ ദ്രൗപദി ഒരിക്കലും യുധീഷ്ഠിരന്റെ പിടിവാശിപോലെ സഹോദരന്മാരായ അഞ്ച്പേര്‍ക്കും പത്നിയാകാമെന്ന് സമ്മതിച്ചുകൊണ്ടല്ല അര്‍ജുനനെ പതിയായി സ്വീകരിച്ചത്. കടുത്ത വഞ്ചന! സദാചാരപരമായി ജീവിക്കുക എന്ന ഒരു സ്ത്രീയുടെ അവകാശത്തെ നിഷേധിക്കുവാന്‍ ഭരണാധികാരിക്കുപോലും അധികാര മില്ലായെന്നിരിക്കേ, രാജബന്ധമുള്ള കുടുംബത്തില്‍ അത്തരം അനീതി നടപ്പില്വരുത്തുവാന് എന്തിന്റെ പേരില്‍ ആരൊക്കെ ശ്രമിച്ചാലും ഒരിക്കലും അംഗീകരിക്കുവാന്‍ പാടില്ല. ശ്രീകൃഷ്ണന് തുടര്‍ന്നു.
ഏതൊരു കാര്യവും തീരുമാനിക്കുന്നതിന് ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ സദുദ്ദേശ്യം, ശ്രദ്ധ, ഉള്‍ക്കൊള്ളല്‍, നിരീക്ഷണം, വിശകലനം, അപഗ്രഥനം, വിവേകം തുടങ്ങിയവ നിര്‍ബന്ധമാകുന്നു. എങ്കില്‍മാത്രമേ അവ സദാചാരത്തിനും ധര്‍മത്തിനും പ്രായോഗികതക്കും യുക്തിക്കും അനുയോജ്യമായി പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കൂ.
അതുകൊണ്ട് ഒരാള്‍ പറയുന്നത് അതേപ്രകാരം തന്നെ സ്വീകരിക്കുന്നതിനുമുമ്പ് അത് ധാര്‍മ്മികമായി അനുയോജ്യമാണോ, സ്ഥാനപ്രകാരം സ്വീകാര്യമാണോ, പ്രായോഗികമാണോ, യുക്തിക്ക് നിരക്കുന്നതാണോ, സന്ദര്‍ഭത്തിന് ഉചിതമാണോ, തനിക്ക് സ്വയം യോജിച്ചതാണോ എന്നിവയെല്ലാം വ്യക്തമായി അത്യന്തം സൂക്ഷ്മതയോടെ പരിശോധിക്കണം. അതിനുശേഷംമാത്രമേ സ്വീകരിക്കണോ അഥവാ തിരസ്ക്കരിക്കണോയെന്ന് തീരുമാനിക്കുവാന്‍ പാടുള്ളൂ.
ഇവിടെ, വസ്തു എന്തെന്നുപോലും തിരക്കാതെയുള്ള മാതാ കുന്തിയുടെ വാക്കുകളെ, യഥാര്‍ഥത്തില്‍, അര്‍ജുനന്റെ ജ്യേഷ്ഠനായ യുധീഷ്ഠിരന് ധാര്‍മ്മികമായി പരിശോധിച്ച് സദാചാരത്തിന് യോജിക്കുന്നവിധത്തില്‍ കൈക്കൊണ്ടിരുന്നെങ്കില്‍, മാന്യതക്ക് നിരക്കാത്ത ഈ വിഷയത്തെ വളരെ പെട്ടെന്ന് പരിഹരിക്കാമായിരുന്നു. മാത്രമല്ല, സാധാരണയായ ഈ വിഷയത്തിന് ഇത്രമാത്രം പ്രാധാന്യവും അമിതപ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. പിന്നെ സഭയ്ക്ക് ചേര്‍ന്നതുമല്ലല്ലോ? ധാര്‍മ്മികമായി എങ്ങനെയായിരിക്കണമെന്ന വിശദീകരണം ശ്രീകൃഷ്ണന് തുടര്‍ന്നു.
ഇതിനെല്ലാമുപരി, ആയോധന പാടവത്തിലെ മികവ് സ്വയംവരത്തിനുള്ള യോഗ്യതയായി കണക്കാക്കിയ ദ്രുപദരാജന്റെ ധാരണ തികച്ചും ധര്മവിരുദ്ധമാകുന്നു. വ്യക്തമായ ജീവിത വീക്ഷണവും, ധര്‍മ നിഷ്ഠയും, പ്രായോഗികമായ ഉള്‍ക്കാഴ്ചയും, സത്യസന്ധതയും, കഠിനാദ്ധ്വാനത്തിനുള്ള സന്നദ്ധതയും, പ്രയത്നിക്കുവാനുള്ള ഔത്സുക്യതയും, ധനസമ്പാദനത്തിനുള്ള ധാര്‍മ്മികമായ പരിശ്രമവും കര്‍ത്തവ്വ്യനിര്‍വ്വഹണത്തിനുള്ള ദത്തശ്രദ്ധയും, മാതാപിതാക്കള്‍-സഹോദര-സഹോദരി-ബന്ധുക്കള്‍ തുടങ്ങിയവരില്‍ മിത്രതയുള്ളവര്‍ക്ക് ധാര്‍മ്മികമായ ഉത്തരവാടിത്തങ്ങള് കൃത്യമായി ചെയ്തുകൊടുക്കുന്നതിലുള്ള ശ്രദ്ധയും, അന്ധവിശ്വാസങ്ങളെ തിരിച്ചറിഞ്ഞ് സ്വയം അതില്‍ ഉള്‍പ്പെടാതെ സംശുദ്ധ ഭക്തിയില്‍ നിലകൊണ്ട് സദാചാരത്തില്‍ അധിഷ്ഠിതമായ ജീവിതചര്യയും, ശക്തവും ധാര്‍മ്മികമായ സാമൂഹിക ബന്ധങ്ങളും, കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ജീവിതാവശ്യങ്ങളെ നേടിയെടുക്കന്നതിലുള്ള നൈപുണ്യവും, അവസരങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് ധര്മത്തില് അധിഷ്ഠിതമായ ചടുലവും എന്നാല്‍ കൃത്യവുമായ പ്രവര്‍ത്തനങ്ങളും, സഹിഷ്ണുതയും, ശാസ്ത്രപഠനവും, ഈശ്വര ഭക്തിയും- ഇതെല്ലമാകുന്നു രാജനീതിപ്രകാരം പരിഗണിക്കേണ്ടതായ പ്രതിശ്രുത വരൻ്റെ യോഗ്യതകള്‍.
അതനുസരിച്ചുള്ള യോഗ്യതകളുണ്ടോയെന്ന് വളരെ വ്യക്തമായി നിരീക്ഷിക്കുകയാണ് വേണ്ടത്. മംഗല്യം മത്സരമല്ല. ഇവിടെ നടത്തിയതുപോലെ, സഭയില്‍വെച്ച് പ്രതിശ്രുത കന്യക മറ്റുള്ളവര്‍ക്കിടയില്‍നിന്നും വരനെ തിരഞ്ഞെടുക്കുമ്പോള്‍, സ്വയംവരത്തില്‍ പങ്കെടുത്ത മറ്റെല്ലാവരും ഫലത്തില്‍ അപമാനിക്കപ്പെടുകയാണ്. വിവാഹം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടേയും സ്വീകാര്യതയുടേയും കാര്യമാണ്. പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കപ്പെടേണ്ടതല്ല. സ്വകാര്യതയാണ് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള വേദി. അത്യാവശ്യം വേണ്ടവര്‍, അതും തികച്ചും ഉത്തരവാദിത്തപ്പെട്ട കുടുംബക്കാരും സുഹൃത്തുക്കളുംമാത്രം ഉണ്ടായിരിക്കേണ്ട സ്വകാര്യ ചടങ്ങാണത്. അനവധിപേര്‍ ഒരു വേദിയില്‍ ഒരേ വേളയില്‍ത്തന്നെ അണിനിരന്ന് അതില്‍ ഇഷ്ടപ്പെട്ട ഒരാളെ മാത്രം സഭയെ സാക്ഷിയാക്കി പ്രതിശ്രുത കന്യക തിരഞ്ഞെടുക്കുമ്പോള്‍, തീര്‍ച്ചയായും, മറ്റുള്ളവരെയെല്ലാം ക്ഷണിച്ചുവരുത്തി അപമാനിക്കല്കൂടിയാകുന്നു. അനുവദിക്കപ്പെടേണ്ടതായ ഒരു കീഴ്വഴക്കമല്ലിത്. മാത്രമല്ല, അപമാനിക്കപ്പെടുമ്പോള്‍ ശത്രുതയാണുണ്ടാവുക. സുഹൃദ്രാജ്യങ്ങളെല്ലാം അപമാനിതരായി ശത്രുക്കളാകുവാന്‍ ഇത് കാരണമായിത്തീരും.
വളരെ മുമ്പേ നാം ഇക്കാര്യം രാജാ ദ്രുപദനോട് വ്യക്തമാക്കിയിരുന്നു. പക്ഷേ, അദ്ദേഹം അത് ഗൗരവത്തില്‍ എടുത്തില്ല. അവയെല്ലാം ഓരോരുത്തരുടേയും സ്വന്തം തീരുമാനം. ധര്‍മം എപ്രകാരമെന്ന് വെളിപ്പെടുത്തുന്നതോടൊപ്പം ധര്‍മവിരുദ്ധമായ യാതൊന്നിനോടും കൂട്ടുനില്‍ക്കാതിരിക്കുക- അതാകുന്നു നമ്മുടെ ധര്‍മനിഷ്ഠ. സ്വയം ആവശ്യമെങ്കില്‍ അനുസരിക്കാം, അല്ലെങ്കില്‍ നിരസിക്കാം. ഏതിനും അതിന്റെ ഫലമുണ്ടായിരിക്കും.
നാം സ്വയംവരത്തില്‍ പങ്കെടുത്തിട്ടില്ല. പക്ഷേ നമുക്കറിയാം എന്ത് സംഭവിക്കുമെന്ന്. അതുകൊണ്ടാണ് നാം നേരിട്ട് ഇവിടെ ദ്രുപദ സന്നിധിയില്‍ എത്തി സദാചാരവിരുദ്ധമായ ഈ വിഷയത്തിന്റെ ധാര്‍മ്മികമായ വിധി അറിയിക്കുന്നത്. ഇവയൊരിക്കലും നമ്മുടെ അവതാര ചരിതത്തിന് അപശ്രുതിയാകുവാന് പാടില്ല. ഇവിടെ യുധീഷ്ഠിരനിലെ ധാരണയിലെ അപകതക്ക് നാം ഒരിക്കലും കൂട്ടുനില്‍ക്കില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ ധര്‍മം എപ്രകാരമെന്ന് വ്യക്തമാക്കി. ഭഗവാന് ശ്രീകൃഷ്ണന്റെ ഭാവത്തിന് ഗംഭീര്യത തിലകം ചാര്‍ത്തി. ശ്രീകൃഷ്ണന് തുടര്‍ന്നു.
എല്ലാത്തിനുമുപരി, ഇന്നത്തെ അവസ്ഥയില്‍ പാണ്ഡവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍പോലും നിറവേറ്റുവാന്‍ ഇടമില്ലാതെ അലയുമ്പോള്‍, അവയ്ക്കുള്ള പരിഹാരമാണ് ആദ്യമായി പൂര്‍ത്തിയാക്കേണ്ടത്. എപ്പോഴും പ്രശ്നങ്ങളോട് ധര്‍മാധിഷ്ഠിതമായ സമീപനമായിരിക്കണം ഉണ്ടായിരിക്കേണ്ടത്. എങ്കില്‍ മാത്രമേ ക്രിയാത്മകത രൂപംകൊള്ളുകയുള്ളൂ.
ദശരഥരാജന് നല്കിയ വരദാനപൂര്ത്തീകരണമെന്ന ഭാവേന രാജമഹിഷി കൈകേയി സപ്തമാവതാര ഭഗവാന് ശ്രീരാമനെ വനവാസത്തിന് അയക്കണമെന്ന് ദശരഥനോട് ആവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് ചെയ്തതെന്താണ്? ശ്രീരാമനോട് അന്യേഷിച്ച് കാര്യകാരണങ്ങള്‍ വിശകലനം ചെയ്ത് രാജസഭകൂടി മന്ത്രിപ്രമുഖരുടേയും പ്രജകളുടേയും സമക്ഷം ശ്രീരാമനോടുള്ള ചോദ്യരൂപേണ വ്യംഗമായി വിഷയത്തെ അവതരിപ്പിച്ച് ശ്രീരാമന്റെ നീതിപൂര്‍വ്വകമായ വിധി നടപ്പാക്കി. സ്വയം കുറ്റക്കാരനാണെന്ന് തിരിച്ചറിഞ്ഞ ദശരഥന് രാജാധികാരത്തില്‍നിന്നും സ്വയം ഒഴിഞ്ഞ് അനിഗ്രഹീതനായ ശ്രീരാമനെ മഹാരാജാവായി അവരോധിച്ചു. വാക്ക് നല്കിയ സാഹചര്യം മുതല്‍ എല്ലാം കൃത്യമായി ധര്മമാണോയെന്ന് പരിശോധിച്ച് കുറ്റക്കാരെ തിരിച്ചറിഞ്ഞ് ശിക്ഷ വിധിച്ച ശ്രീരാമന് ബന്ധങ്ങളില്‍ അടിമപ്പെടാതെ സ്വതന്ത്രവും നീതിപൂര്‍വ്വകവും ധാര്‍മ്മികവുമായ വിചാരണയിലൂടെ വിധി നിശ്ചയിച്ചു. ദശരഥനും കൈകേയിയും മന്ഥരയും കുറ്റക്കാരെന്ന് വിധിച്ചെങ്കിലും, കുറ്റത്തിന് ആസ്പ്പദമായ ദുരുദ്ദേശ്യം നടപ്പാക്കാത്തതിനാലും സഭയില്‍വെച്ച് പ്രജാസമക്ഷം കുറ്റവാളികളെന്ന് തെളിയപ്പെട്ടതിനാല് സംഭവിച്ച അപമാനവും തന്മൂലമുള്ള തിരസ്ക്കരിക്കപ്പെടലും അനുഭവിക്കപ്പെടേണ്ടതായ ശിക്ഷയുടെ കാലാവധിയേക്കാള്‍ നിലനില്ക്കുന്നതും ഗൗരവമേറിയാതുമായതിനാല്, ഒരു കുറ്റത്തിന് ഒരു പ്രാവശ്യംമാത്രം ശിക്ഷ അനുഭവിച്ചാല്മതിയെന്നതും കാരണമായി ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ ദശരഥനേയും കൈകേയിയും കുറ്റവിമുക്തരാക്കി. ഏതൊരു സാഹചര്യത്തെ ഏതൊരു പ്രജയാണോ രാജ്യദ്രോഹത്തിനുവേണ്ടി ഉപയോഗിക്കുന്നതിനുള്ള അവസരമാക്കി മാറ്റുവാനായി മറ്റുള്ളവരെ വശംവദരാക്കി കുറ്റകൃത്യം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നത്, അത്തരത്തിലുള്ളവരെ മാതൃകാപൂര്‍വ്വം കഠിനമായി ശിക്ഷിക്കേണ്ടത് നിര്‍ബന്ധമാണെന്ന തിരിച്ചറിവിനായി ശ്രീരാമന് മന്ഥരയെ ശിക്ഷിക്കുകയും ചെയ്തു.
ആരുടേയും ധര്‍മവിരുദ്ധമായ വാക്കുകള്‍ അനുസരിക്കേണ്ടണ്ടതില്ലായെന്നും, കര്‍ത്തവ്യനിര്‍വ്വഹണത്തിന് ഒരിക്കലും വരദാനം നല്കുവാന് പാടില്ലായെന്നും, രാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തിക്ക് രാജാധികാരത്തെ സ്വന്തം ഇച്ഛക്കും കുടുംബത്തിനുവേണ്ടിയും ഉപയോഗിക്കുക എന്നതിലൂടെ ചൂഷണം ചെയ്യുവാനും അധികാരമില്ലായെന്നും, കുറ്റവാസനയോടെ കൃത്യനിര്‍വ്വഹണത്തിന് തയ്യാറാകുന്നവരെ ബന്ധങ്ങള്‍ക്കും സ്ഥാനങ്ങള്‍ക്കും അതീതമായി രാജനീതിപ്രകാരം ധാര്‍മ്മികമായി വിചാരണ ചെയ്ത് ശിക്ഷ വിധിച്ച് നടപ്പാക്കുക എന്നത് ഒരു രാജ്യത്തെ ഭരണവ്യവസ്ഥക്കും പ്രജാക്ഷേമത്തിനും രാജനീതിക്കും അനിവാര്യമെന്ന് ലോകത്തിന് വ്യക്തമാക്കിക്കൊടുത്ത യഥാര്‍ത്ഥ സപ്തമാവതാര ശ്രീരാമചരിതം ഇത്തരുണത്തില്‍, ഇവിടെ, സദാചാരവിരുദ്ധമായ ഒരു ഹീനകൃത്യം നടപ്പാക്കുന്നതിനായി കരുക്കള്‍ നീക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രസക്തവും വിധിപ്രസ്താവത്തിന് ഏറെ സഹായകരവുമാകുന്നു. ( കൂടുതല്‍ വായിയ്ക്കുക: യഥാര്‍ത്ഥ ശ്രീരാമ ചരിതം: പ്രഥമഘട്ട സുപ്രധാന രംഗം. കല്കി യഥാര്‍ത്ഥ ചരിതം വെളിപ്പെടുത്തുന്നു.)
ശ്രീകൃഷ്ണ വചനങ്ങള്‍ കുന്തിയെ ആശ്ചര്യപ്പെടുത്തി! കുന്തി ഭക്തിപൂര്‍വ്വം ശ്രീകൃഷ്ണനെ നമിച്ചു.
നിശബ്ദനായ യുധീഷ്ഠിരനില്‍ പക രൂപംകൊള്ളുകയായിരുന്നുവെങ്കിലും മറിച്ചൊരു ചോദ്യമുതിര്ക്കുവാന് സാധിച്ചില്ല.
മാതാ കുന്തിയും ദ്രൗപദിയും ഉള്‍പ്പെടെയുള്ള പാണ്ഡവരുടെ സുരക്ഷിതത്വ ത്തിനും ജീവിത വിജയത്തിനും ആവശ്യമായതെല്ലാം ധാര്‍മ്മികമായി തീരുമാനിക്കാം. ശ്രീകൃഷ്ണൻ്റെ മഹനീയ സാന്നിധ്യമുണ്ടാകണം!! ദ്രുപദന്റെ വാക്കുകള്‍ അവസരോചിതമായി.
അതെ! എല്ലാം ധാര്‍മ്മികമായി രാജനീതിക്ക് അനുയോജ്യമായിമാത്രം തീരുമാനിക്കാം. ദ്രൗപദി അര്ജുനൻ്റെമാത്രം പത്നിയാകുന്നു. യുധീഷ്ഠിരനും ഭീമനും അനുജന്റെ പത്നിയും, നകുലസഹദേവന്മാര്‍ക്ക് ജ്യേഷ്ഠൻ്റെ പത്നിയുമാകുന്നു. തുല്യമായും ധാര്‍മ്മികമായും കുടുംബസംവിധാനത്തിന് അനുയോജ്യമായും മാത്രം നീതിപൂര്‍വ്വം സദാചാരപരമായ മാതൃകയായി പ്രശോഭിച്ച് ഭാരത സംസ്ക്കാരത്തിന്റെ യശസ്സ് നിലനിര്‍ത്തുക.
ദ്രൗപദിയും എല്ലാവരോടും അതാത് സ്ഥാനപ്രകാരംമാത്രം സമ്പര്‍ക്കം പുലര്‍ത്തുക. കാരണം, ഒരിക്കലും സാധാരണ സഹോദരങ്ങളിലൊന്നും ഇത്തരമൊരു ആഗ്രഹം ഉണ്ടാവാറില്ല. ഇവിടെ സംഭവിച്ച് യാഥാര്‍ത്ഥ്യമായില്ലെങ്കിലും, മോഹമായി അവ വന്നുചേര്‍ന്നതുകൊണ്ട് ദ്രൗപദി വളരെ ശ്രദ്ധയോടെ മാത്രമേ എല്ലാവരോടും അതാത് സ്ഥാനങ്ങള്‍ക്കനുസരിച്ച് ഇടപഴകാവൂ. അല്ലെങ്കില്‍ അവ സംശയങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും അടിത്തറപാകി ജീവിതത്തെ സാരമായി ബാധിക്കുവാനിടയാകും. ഈശ്വരനാനുഗ്രഹത്താല് രാജനീതിപ്രകാരമുള്ള പരമാര്‍ത്ഥമായ അറിവാണ് ക്ഷേമാധിഷ്ഠിത ഭരണവും പ്രജാക്ഷേമവും അനുവദിക്കുന്നത്.
“എല്ലാം ആകുന്ന ഏകവും സമ്പൂര്‍ണ്ണവും സ്വതന്ത്രവും സമുന്നത സര്‍വ്വാധികാര സ്ഥാനവും ആകുന്ന പരബ്രഹ്മം (സര്‍വ്വം) സന്തുലിതം ആകുന്ന നിയമപ്രകാരം സ്വയം സൃഷ്ടിയായി നിലകൊണ്ട് [ജനിതകം, ക്രമം, സംരക്ഷ | For Genetic. Organize. Protect. (G.O.P.)] എന്നിവയ്ക്കായി അനുവദിച്ച സമുന്നത സ്ഥാനാധികാരത്താല്‍ ജ്യോതിര്‍ മണ്ഡലങ്ങളായ ബ്രഹ്മലോകത്തിലും ശിവലോകത്തിലും വിഷ്ണുലോകത്തിലും നിലകൊള്ളുന്ന സ്വയംഭൂ ചൈതന്യവും പ്രകാശ സ്വരൂപവും (പഞ്ചഭൂതാത്മകമല്ല) ജനിതകാധികാരി ബ്രഹ്മാദേവനും സര്‍വ്വാധികാരി പരമഗുരു ശിവദേവനും സംരക്ഷണാധികാരി വിഷ്ണുദേവനും അനന്തകോടി പ്രണാമങ്ങള്‍.” കല്കി
ബ്രഹ്മ-ശിവ-വിഷ്ണു: യഥാര്‍ത്ഥ ചിത്രം ലഭ്യമല്ല
“പ്രകാശസ്വരൂപ ഘടനയില്‍ (പഞ്ചഭൂതാത്മകമല്ല) സ്വയം ഉത്ഭവിച്ചവരും ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക- ശിവലോക-വിഷ്ണുലോക വാസികളുമായ ബ്രഹ്മദേവന്റെയും സരസ്വതി ദേവിയുടേയും ശിവദേവന്റെയും പാര്‍വ്വതി ദേവിയുടേയും വിഷ്ണുദേവന്റേയും ലക്ഷ്മി ദേവിയുടേയും യഥാര്‍ത്ഥ ചിത്രം ഈ ഭൂമിയില്‍ ഇപ്പോള്‍ ലഭ്യമല്ല.” കല്കി